ദുബായ്: യുവതിയിൽനിന്ന് 25 ലക്ഷം ദിർഹം തട്ടിയെടുക്കാൻ ശ്രമിച്ച നാലുപേർക്ക് ദുബായ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. മൂന്നുവർഷംവരെ തടവും രണ്ടുലക്ഷം ദിർഹം പിഴയുമാണ് ദുബായ് കോടതി വിധിച്ചത്.
ഒരു പ്രാദേശികബാങ്കിൽ ജോലിചെയ്തിരുന്ന യുവാക്കളോട് യുവതി തന്റെ അക്കൗണ്ടിൽനിന്ന് 25 ലക്ഷം ദിർഹം മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള അക്കൗണ്ടിലേക്ക് മാറ്റാൻ സഹായമഭ്യർഥിച്ചിരുന്നു. എന്നാൽ, വ്യാജരേഖകളും ഒപ്പും ഉണ്ടാക്കി യുവതിയുടെ പണം ഇവർ തട്ടിയെടുക്കാൻ ശ്രമം നടത്തി. പണം തിരിമറി നടത്തിയതിനും ബാങ്കിലെ സ്ഥാനങ്ങൾ ചൂഷണംചെയ്തതിനും വ്യാജരേഖകളുണ്ടാക്കിയതിനുമാണ് പ്രതികളെ ശിക്ഷിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടത്.