തീവ്രവാദ ധനകാര്യ ചാർജുകൾ എന്നിവയുമായി ബന്ധപ്പെട്ട് 21 ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനെ ചേർത്ത് ബ്രിട്ടൻ. ‘കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, ഫണ്ട് കൈമാറ്റം (പണമടയ്ക്കുന്നയാളെക്കുറിച്ചുള്ള വിവരങ്ങൾ) റെഗുലേഷൻസ് 2021’ ലിസ്റ്റിംഗിൽ യുകെ പാകിസ്ഥാനെ ചേർത്തു. പട്ടികയിൽ മൂന്നാം സ്ഥാനമാണ് പാകിസ്താനുളളത്
പട്ടികയിൽ ഉൾപ്പെടുത്താനുള്ള യുകെയുടെ നീക്കത്തെ പാകിസ്ഥാൻ അപലപിച്ചു. ‘കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം നൽകുന്ന ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ’ പട്ടികയിൽ പാകിസ്ഥാനെ ഉൾപ്പെടുത്താനുള്ള യുകെ തീരുമാനം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും വിദേശകാര്യ ഓഫീസ് (എഫ്ഒ) വക്താവ് സാഹിദ് ഹഫീസ് ചൗധരി പറഞ്ഞു.
3ZA ഷെഡ്യൂളിന് കീഴിലുള്ള ഉയർന്ന അപകടസാധ്യതയുള്ള മൂന്നാം രാജ്യങ്ങളുടെ പൂർണ്ണ പട്ടികയിൽ ഉൾപ്പെടുന്നവ: അൽബേനിയ, ബാർബഡോസ്, ബോട്സ്വാന, ബർകിന ഫാസോ, കംബോഡിയ, കേമാൻ ദ്വീപുകൾ, ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ, ഘാന, ഇറാൻ, ജമൈക്ക, മൗറീഷ്യസ്, മൊറോക്കോ, മ്യാൻമർ, നിക്കരാഗ്വ, പാകിസ്ഥാൻ, പനാമ, സെനഗൽ, സിറിയ, ഉഗാണ്ട, യെമൻ, സിംബാബ്‌വെ.
നികുതി നിയന്ത്രണങ്ങൾ ദുർബലമായതിനാലും തീവ്രവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ചെക്കും ബാലൻസും ഇല്ലാത്തതിനാലാണ് ഈ വിഭാഗത്തിലെ രാജ്യങ്ങൾ ഭീഷണി ഉയർത്തുന്നതെന്ന് യുകെ സർക്കാർ പറയുന്നു. യുകെ സർക്കാരിന്റെ “മണി ലോണ്ടറിംഗ് ആൻഡ് ടെററിസ്റ്റ് ഫിനാൻസിംഗ് (ഭേദഗതി) (ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങൾ) റെഗുലേഷൻസ് 2021” പ്രാബല്യത്തിൽ വന്നത് ബ്രെക്‌സിറ്റിനു ശേഷമുള്ള ബ്രിട്ടനിലെ നടപടികളുടെ ഭാഗമായാണ്.