gnn24x7

50 വയസ്സുകാരിയുടെ കാമുകന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് ഗുരുതര പരിക്ക്

0
384
gnn24x7

കളമശ്ശേരി: പ്രണയം തലക്കു പിടിച്ചാല്‍ പിന്നെ കണ്ണു കാണില്ലെന്ന പഴമൊഴി ശരിവെക്കുന്ന രീതിലുള്ള സംഭവങ്ങളാണ് ഇന്നലെ കളമശ്ശേരിയിലെ ചെനക്കാലില്‍ സംഭവിച്ചത്. ചേനക്കാലയില്‍ വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന 50 കാരിയുടെ കാമുകന്മാര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. നാടകിയമായി നടന്ന സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ആശുപത്രിയിലാക്കുകയും ചെയ്തു. പരിക്കേറ്റയാള്‍ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

സ്ത്രീയുടെ കാമുകനായ സജിമോന്‍ പത്രോസ് (51) ആണ് രണ്ടാമത്തെ കാമുകനായ ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാര്‍ (38) നെ കമ്പികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോനെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തത്.

സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്. ഭാര്യയും മക്കളും ഉള്ള സജിമോന്‍ പത്രോസ് താമസിച്ചിരുന്നത് ചേനക്കാലയില്‍ വാടകയ്ക്ക് താമസിക്കുന്ന 50 കാരിയായ തന്റെ ഈ കാമുകിക്കൊപ്പമായിരുന്നു. എന്നാല്‍ തന്റെ കാമുകിയുടെ സ്വഭാവത്തില്‍ ചില പ്രത്യേകതകള്‍ കണ്ടെത്തിയ സജിമോന്‍ ഏറെ താമസിയാതെ തന്റെ കമുകിക്ക് മറ്റൊരു കാമുകനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അതോടെ അയാളില്‍ പ്രതികാരം ഉടലെടുത്തു.

കാമുകിയുടെ ഈ ഒത്തുകളില്‍ കയ്യോടെ പിടിക്കുന്നതിനായി സജിമോന്‍ താന്‍ പുറത്തു പോവുകയാണെന്ന് കാമുകിയെ ധരിപ്പിച്ച് വീടിന് പരിസരത്തു തന്നെ ഒളിച്ചു നിന്നു. ഇതിനിടെ രണ്ടാമത്തെ കാമുകനായ ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാര്‍ രഹസ്യമായി കാമുകിയുടെ അകത്തു കയറി. എന്നാല്‍ അകത്തു കയറിക്കഴിഞ്ഞപ്പോഴാണ് ആദ്യ കാമുകന്‍ പരിസരത്ത് തന്നെ ഉണ്ടെന്ന് സന്തോഷ്‌കുമാറിന് മനസ്സിലായത്. ഉടന്‍ തന്നെ അയാള്‍ ശുചിമുറിയില്‍ ഒളിക്കാന്‍ അഭയം തേടി. ഇതിനിടെ നേരെത്തെ തയ്യാറാക്കി വച്ചിരുന്ന കമ്പി വടിയുമായി സജിമോന്‍ പത്രോസ് ചാടിവീണ് സന്തോഷ്‌കുമാറിനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്ന് 50 കാരി കാമുകി മൊഴി നല്‍കി.

(ചിത്രം: അറസ്റ്റിലായ സജിമോന്‍ പത്രോസ്-മനോരമ ഓണ്‍ലൈന്‍)

gnn24x7