കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ പുറത്ത്. ശിവശങ്കർ ഇ ഡിക്ക് നൽകിയ മൊഴികൾ തെറ്റാണെന്നു തെളിയിക്കുന്ന വാട്സാപ് ചാറ്റുകളാണ് പുറത്തായത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സരേഷിന്റെ പണമിടപാടിൽ ശിവശങ്കർ ഇടപെട്ടതിന് തെളിവുള്ള സംഭാഷണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ ഡിജിറ്റൽ തെളിവുകളാണ് ഇ ഡി കോടതിക്ക് മുൻപിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരായി സമർപ്പിച്ചിരിക്കുന്നത്.
സ്വപ്‌നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശിവശങ്കറും ശിവശങ്കറിന്റെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണു ഗോപാലും തമ്മിൽ ചര്‍ച്ച ചെയ്തത്. സ്വപ്‌നയുമായി തനിക്ക് യാതൊരുവിധ പണമിടപാടുളും ഇല്ല എന്ന് ശിവശങ്കർ ഇ ഡി ക്ക് നൽകിയ മൊഴി തെറ്റാണു എന്ന് തിരിച്ചറിയുന്ന വിവരങ്ങളാണ് വാട്‌സാപ്പ് ചാറ്റിലൂടെ പുറത്തു വരുന്നത്.