മനാമ: പ്രവാസി തൊഴിലാളികളെ കോവിഡ് വാക്സിൻ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം ബോധവൽക്കരണ പരിപാടി ആരംഭിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കാൻ പ്രവാസി തൊഴിലാളികൾമടിച്ചു നിൽക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. പ്രവാസികളുടെ പ്രാദേശിക ഭാഷകളിൽ അവരുടെ ജോലിസ്ഥലങ്ങളും വസതികളും സന്ദർശിച്ച് വാക്സിനേഷൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
നിർമാണമേഖലയിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള പ്രവാസി തൊഴിലാളികൾ പ്രതിരോധ കുത്തിവയ്പ്പുകൾക്കായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ വരുന്നില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് വാക്സിൻ ലഭിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുന്നതിന് നേരിട്ട് പോയി അവരെ കാണാൻ മന്ത്രാലയം തീരുമാനിച്ചത്. പ്രവാസി ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിൽ വാക്‌സിൻ വിതരണ കേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വിശുദ്ധ റമദാൻ മാസത്തിൽ ഇഫ്താറിനു മുമ്പും ശേഷവും വാക്‌സിൻ സൗകര്യപ്രദമായ സമയങ്ങളിൽ വിതരണം ചെയ്യും, മിശ്രിഫിലെ പ്രധാന കേന്ദ്രം ഉൾപ്പെടെ. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിൽ കുത്തിവയ്പ്പ് പൂർണ്ണമായും സുരക്ഷിതമാണ്. രാജ്യത്ത് ഇതുവരെ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ വാക്സിൻ എടുക്കാതിരിക്കാൻ ഒരു കാരണവുമില്ലെന്ന് മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.