കുവൈറ്റ്: ഫെബ്രുവരി 21 മുതൽ യാത്രാ ആവശ്യകതകളിൽ ഒരു പുതിയ വ്യവസ്ഥ ചേർക്കുന്നു, പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും – പൗരന്മാർക്കും പ്രവാസികൾക്കും – കുവൈറ്റിൽ മടങ്ങിയെത്തിയതിനുശേഷം എല്ലാ യാത്രക്കാർക്കും ഏഴു ദിവസത്തെ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈ൯ നിർബന്ധം. ഇതിന്റെ ചെലവ് യാത്രക്കാർ തന്നെ വഹിക്കണം.
കുവൈത്തിൽ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും ഈ നിയമം ബാധകമാകും. യാത്രക്കാരന് അവരുടെ കൃത്യമായ മടക്ക തീയതിയെക്കുറിച്ച് ഉറപ്പില്ലെങ്കിലും, അവർക്ക് എപ്പോഴും ഒരു ഹോട്ടൽ ബുക്കിംഗ് ഉണ്ടായിരിക്കണം. മടങ്ങിവരുന്ന തീയതിക്കനുസരിച്ച് ബുക്കിംഗ് പിന്നീട് പരിഷ്കരിക്കാനാകും.
“വിമാന കമ്പനികളുടെ ഉത്തരവാദിത്വമാണ് രാജ്യത്തേക്കു വരുന്ന യാത്രക്കാർ നിർബന്ധമായ പി. സി. ആർ ടെസ്റ്റ് നടത്തിയിട്ടുണ്ടെന്നും ഹോട്ടലുകളിൽ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെന്നും ഉറപ്പ് വരുത്തേണ്ടത്” വ്യോമനായ മന്ത്രാലയ ഡയറക്ടർ പറഞ്ഞു.
കുവൈറ്റ് മൊസാഫർ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ സ്വന്തം ചെലവിൽ ഏഴു ദിവസത്തേക്ക് എല്ലാ ഹോട്ടലുകളിലും പ്രാദേശിക ഹോട്ടലുകളിൽ ക്വാറന്റൈൻ നിർവ്വഹണം നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി കൂടിക്കാഴ്ചകൾ നടക്കുന്നുണ്ടെന്ന് ഡിജിസിഎ വക്താവ് സാദ് അൽ-ഒതൈബി അൽ-ഖബാസ് അറബിക്ക് പറഞ്ഞു. അതേസമയം, ഹോട്ടലുകൾക്കായിരിക്കും ക്വാറന്റൈനിലിരിക്കുന്ന ആളുകളുടെ ആരോഗ്യ കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം.