അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ തുടരണമെന്ന് HSE നിർദ്ദേശം നൽകി. കഴിഞ്ഞ ആഴ്ചയിൽ പനി ബാധിതരുടെ എണ്ണത്തിലും ആശുപത്രി പ്രവേശനത്തിലും ഗണ്യമായ വർധനവുണ്ടായതായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് റിപ്പോർട്ട് ചെയ്തു. നവംബർ 30 നും ഡിസംബർ 6 നും ഇടയിൽ 2,944 പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു , മുൻ ആഴ്ചയേക്കാൾ 49 % വർദ്ധനവ്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3


പനി ബാധിച്ച് അത്യാഹിത വിഭാഗത്തിലേക്കുള്ള സന്ദർശനങ്ങൾ 55% വർദ്ധിച്ച് 1,622 ആയി. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 415 ൽ നിന്ന് 657 ആയി ഉയർന്നു. 15 വയസ്സിന് താഴെയുള്ളവരും 65 വയസ്സിനു മുകളിലുള്ളവരുമാണ് ഏറ്റവും കൂടുതൽ. ഈ സീസണിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഇൻഫ്ലുവൻസ വൈറസ് ഇൻഫ്ലുവൻസ എ (H3N2) ആണ്, പ്രായമായവർ, കുട്ടികൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ഇത് പ്രത്യേകിച്ച് ഗുരുതരമായിരിക്കുമെന്ന് എച്ച്എസ്ഇ മുന്നറിയിപ്പ് നൽകുന്നു. ജിപി സർജറികൾ, ഫാർമസികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ ഫ്ലൂ വാക്സിനേഷൻ ലഭ്യമാണ്.


ഇൻഫ്ലുവൻസ പ്രാഥമിക ലക്ഷണങ്ങൾ:
- പെട്ടെന്ന് 38 ഡിഗ്രിയോ അതിൽ കൂടുതലോ താപനില ഉയരുക
- വേദന
- ക്ഷീണം
- വരണ്ട ചുമ
- തൊണ്ടവേദന
- തലവേദന
- ഉറങ്ങാൻ ബുദ്ധിമുട്ട്
- വിശപ്പില്ലായ്മ
- വയറിളക്കം അല്ലെങ്കിൽ വയറുവേദന
- കുട്ടികൾക്കും ലക്ഷണങ്ങൾ സമാനമാണ്, എന്നിരുന്നാലും അവർക്ക് ചെവി വേദനയും അനുഭവപ്പെടാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































