ഡൊണഗലിലെ പെട്രോൾ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു, എട്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ക്രീസ്‌ലോ ഗ്രാമത്തിൽ നടന്ന വിനാശകരമായ സ്‌ഫോടനത്തെത്തുടർന്ന് ആപ്പിൾഗ്രീൻ സർവീസ് സ്റ്റേഷനും കൺവീനിയൻസ് സ്റ്റോറും സമീപത്തെ കെട്ടിടങ്ങളും തകർന്നിരുന്നു.
രാത്രി മുഴുവൻ നീണ്ട രക്ഷപ്രവർത്തനത്തിന് ശേഷം ശനിയാഴ്ച രാവിലെ നാല് മരണങ്ങൾ കൂടി ഐറിഷ് പോലീസ് സ്ഥിരീകരിച്ചു. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുന്നതായി ഗാർഡ പ്രസ്താവനയിൽ പറഞ്ഞു.അവശിഷ്ടങ്ങൾക്കിടയിൽ സ്നിഫർ നായ്ക്കളെ ഉപയോഗിച്ചും തിരച്ചിൽ തുടരുകയാണ്. സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് ഗാർഡ ഒരു വിവരവും ലഭിച്ചിട്ടില്ല.ബ്രിട്ടീഷ് അധീനതയിലുള്ള നോർത്തേൺ അയർലണ്ടിന്റെ അതിർത്തിയുടെ ഇരുവശത്തുനിന്നും അഗ്നിശമന സേവനങ്ങൾ ഉൾപ്പെടെ നിരവധി അടിയന്തര സേവന വാഹനങ്ങൾ രാത്രി മുഴുവൻ സംഭവസ്ഥലത്ത് തന്നെ തുടർന്നു.
ഗാർഡായി (ഐറിഷ് പോലീസ്), സിവിൽ ഡിഫൻസ് എന്നിവരും ഉൾപ്പെട്ടിരുന്നു, പരിക്കേറ്റവരിൽ ചിലരെ ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്ന് ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലേക്ക് കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu







































