അയർലണ്ടിൽ ഈ വർഷം അത്യാഹിത വിഭാഗത്ത്തിൽ 121,526 രോഗികൾ കിടക്കകൾ ലഭിക്കാതെ വലഞ്ഞതായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ആശുപത്രികളിലെ തിരക്ക് ഏറ്റവും മോശമായി വർധിച്ച വർഷമാണിതെന്നും പറയുന്നു. ഏകദേശം 517 രോഗികൾ ഇപ്പോഴും ഐറിഷ് ആശുപത്രികളിൽ ട്രോളികളിലാണെന്ന് ഐഎൻഎംഒ അറിയിച്ചു. ഇൻഫ്ലുവൻസ, കൊവിഡ്, വിന്റർ വോമിറ്റിംഗ് വൈറസ്, ആർഎസ്‌വി കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ കണക്കുകൾ പുറത്തു വന്നത്.

2023-ലെ ഏറ്റവും തിരക്കേറിയ അഞ്ച് ആശുപത്രികളിൽ 21,141 രോഗികളുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്ക്, 12,487 രോഗികളുള്ള കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, 8,914 രോഗികളുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേ, 8,094 രോഗികളുള്ള സ്ലിഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, 6,555 രോഗികളുള്ള സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടുന്നു. ക്രിസ്‌മസിന് ആറ് ദിവസങ്ങൾ ബാക്കിനിൽക്കെ, തിരക്കേറിയതും ജീവനക്കാരില്ലാത്തതുമായ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും മേലുള്ള സമ്മർദ്ദം വർധിച്ചതായി ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നി ഷെഗ്ദ പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































