ജറൂസലം: യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച എല്ലാ കരാറുകളും നിയമപരമായി അസാധുവായി പ്രഖ്യാപിച്ച് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫലസ്തീെൻറ നടപടി. ഫലസ്തീൻ വാർത്ത ഏജൻസി വഫ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇസ്രായേലിെൻറ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ റാമല്ലയിൽ ചേർന്ന യോഗത്തിലായിരുന്നു അബ്ബാസിെൻറ തീരുമാനം. അമേരിക്കയും ഇസ്രായേലും ചേർന്നുണ്ടാക്കിയ എല്ലാ ധാരണകളും കരാറുകളും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ തള്ളിക്കളയുന്നു. അതിനു നിയമസാധുതയില്ലാത്തതാണ്. എന്നായിരുന്നു യോഗത്തിൽ അബ്ബാസിെൻറ പ്രഖ്യാപനം.
ദ്വിരാഷ്ട്ര പരിഹാര ഫോർമുല അംഗീകരിക്കുന്ന പക്ഷം സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലുമായി സന്ധിക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പശ്ചിമേഷ്യൻ സമാധാന പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ കരാറുകളിൽ നിന്ന് പിൻവാങ്ങുമെന്ന് അബ്ബാസ് വ്യക്തമാക്കിയിരുന്നു.
 
                






