റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസികളെ കൊള്ള ചെയ്യുന്ന മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് സൗദി പോലീസ്. സെക്യൂരിറ്റി ഗാർഡിന്റെ മറവിൽ സംഘം പ്രവാസി ജീവനക്കാർ താമസിച്ചിരുന്ന രണ്ട് വീടുകളിൽ അതിക്രമിച്ച് കയറി പണവും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചു.
ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. സംഘത്തിലെ രണ്ട് പേർ സൗദി പൗരന്മാരാണെന്നും ഒരാൾ സുഡാൻ സ്വദേശിയാണെന്നും പോലീസ് അറിയിച്ചു.
സുഡാൻ സ്വദേശി സൗദി അറേബ്യയിൽ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സമാനമായ രീതിയിൽ ചോദ്യം ചെയ്യലിന് പ്രതികൾ സമ്മതിച്ചതായി റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽ ഖുറൈദിസ് പറഞ്ഞു.
പ്രവാസി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ അവർ സുരക്ഷാ ഏജൻസികളുടേതാണെന്ന് നടിച്ച് സിസ്റ്റങ്ങളും ഉപകരണങ്ങളും ഉപയോഗിചാണ് പരിശോധന നടത്താൻ എന്ന വ്യാജേന കേറി ചെല്ലുന്നത്. തുടർന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തു രക്ഷപ്പെടും ചെയ്യും. തലസ്ഥാനത്തെ വിവിധ ജില്ലകളിൽ 11 സംഘങ്ങൾ ഇത്തരം കവർച്ച നടത്തിയതായി പോലീസ് കണ്ടെത്തി.
മോഷ്ടിച്ച ആകെ തുക 1,81,000 റിയാലാണ്. സംഘത്തിൽ നിന്ന് പണവും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് പറഞ്ഞു.