കണ്ണൂർ: ദില്ലി നിർഭയ മോഡൽ പീഡനത്തിനിരയായി മലയാളി ദമ്പതികൾ. ജൂൺ 19നാണ് സംഭവം. പളനിയിലേക്കുള്ള തീർത്ഥാടനത്തിനിടെ 40 കാരിയായ സ്ത്രീയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി ഉപയോഗിച്ച് പരിക്കേല്പിച്ചു.
പഴനിയിലേക്കു തീർത്ഥാടനത്തിന് പോയ ദമ്പതികൾ താമസിക്കാനായി അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു. ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് യുവതിയെ ഒരു സംഖം തട്ടികൊണ്ടുപോയത്.
യുവതിയെ ലോഡ്ജിലേക്ക് കൊണ്ടുപോയി, ഇവിടെ തടവിലാക്കിയ ശേഷം രാത്രി മുഴുവൻ പീഡിപ്പിച്ചതായി ഭർത്താവ് പറയുന്നു. രക്ഷിക്കാൻ ശ്രമിച്ച തന്നെ അവർ മർദിച്ചതായും ഭർത്താവ് പറഞ്ഞു. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സഹായം ലഭിച്ചില്ല.
പിറ്റേന്ന് രാവിലെ സ്ത്രീ ലോഡ്ജിൽ നിന്ന് രക്ഷപ്പെടുകയും ഇവർ കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. പേടി കാരണം പുറത്തുപറയാതെ വീട്ടിൽ കഴിഞ്ഞെങ്കിലും ആരോഗ്യനില കൂടുതൽ വഷളായതോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ വിവരം അറിയിച്ചെങ്കിലും പൊലീസ് ഇതുവരെ ഇവരുടെ മൊഴിയെടുത്തിട്ടില്ല.