മലപ്പുറം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പെരിന്തൽമണ്ണയിലെ ഇമ്രാൻ മുഹമ്മദ് മരിച്ചു. ആറുമാസം പ്രായമായ ഇമ്രാൻ നാലു മാസമായി കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു കേന്ദ്രത്തിലെ വെന്റിലേറ്ററിൽ ആയിരുന്നു. പ്രസവിച്ച് 17 ദിവസം കഴിഞ്ഞപ്പോൾ ഇമ്രാന്റെ ചികിത്സ തുടങ്ങുകയായിരുന്നു. ആരിഫിന്റെയും മറിയുമ്മയുടെയും മൂന്നാമത്തെ കുട്ടിയാണ് ഇമ്രാൻ. ഇവരുടെ രണ്ടാമത്തെ പെൺകുട്ടി ലിയാന ഇതേ രോഗം ബാധിച്ച് പ്രസവിച്ച് 72 ദിവസം കഴിഞ്ഞപ്പോൾ മരിച്ചിരുന്നു.
ഇമ്രാനെ ജീവിതത്തിലേക്കു കൊണ്ടുവരാൻ 18 കോടി രൂപ ചെലവു വരുന്ന സോൾഗെൻ എസ്മയെന്ന മരുന്നു വേണമായിരുന്നു. ഇമ്രാന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകൾ തയ്യാറായപ്പോൾ പതിനാറര കോടി രൂപയോളം സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നു. ചൊവ്വാഴ്ച അർധരാത്രിയോടെ ഇമ്രാൻറെ മരണപ്പെട്ടു.