അയർലണ്ടിലെ ഭൂരിഭാഗം തൊഴിലാളികളും തങ്ങൾ ജോലിയിൽ വിവേചനത്തിന് ഇരയാകുകയോ അതിന് സാക്ഷ്യം വഹിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഒരു പുതിയ പഠനം പറയുന്നു.മാട്രിക്‌സ് റിക്രൂട്ട്‌മെന്റ് നടത്തിയ 2023 ലെ വർക്ക്‌പ്ലേസ് ഇക്വാലിറ്റി സർവേയിൽ പ്രതികരിച്ചവരിൽ 20% പേർ ജോലിയിൽ വ്യക്തിപരമായി വിവേചനം അനുഭവിച്ചിട്ടുണ്ടെന്നും, 32% പേർ ഇത്തരം സാഹചര്യങ്ങൾക്ക് തങ്ങൾ സാക്ഷികളായിട്ടുണ്ടെന്നും പറഞ്ഞു.

ശമ്പള അസമത്വം, പ്രായം, ലിംഗ വിവേചനം എന്നിവയാണ് സർവേ പ്രകാരം അസമത്വത്തിന്റെ പ്രധാന കാരണങ്ങൾ. വൈകല്യങ്ങൾ, ദേശീയത, ട്രാവലർ കമ്മ്യൂണിറ്റിയിലെ അംഗം എന്നീ കാരണങ്ങളാൽ തൊഴിലാളികളോടും വിവേചനം കാണിക്കുന്നതായി കണ്ടെത്തി.1,400-ലധികം മുതിർന്നവരിൽ 2023-ൽ നടത്തിയ സർവേ, വിവേചനം, വംശീയത, ജോലിസ്ഥലത്തെ ഭീഷണിപ്പെടുത്തൽ, ലിംഗ വേതന വ്യത്യാസങ്ങൾ എന്നിവയുൾപ്പെടെ നിരവധി തൊഴിൽ സ്ഥല പ്രശ്‌നങ്ങൾ ഉപ്പെടുന്നു.
പ്രതികരിച്ചവരിൽ 44% പേരും എതിർലിംഗത്തിൽപ്പെട്ട, അതേ റോളോ ഉത്തരവാദിത്തമോ ഉള്ള, തങ്ങളേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു സഹപ്രവർത്തകനെ അറിയാമെന്ന് പറഞ്ഞു. അതിൽ പകുതിയിലേറെയും സ്ത്രീകളാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz








































