ന്യൂഡൽഹി: ആയുർവേദ ഡോക്ടർമാർക്ക് സർജറി ചെയ്യാമെന്ന തീരുമാനത്തെ ഐ.എം.എ അംഗീകരിച്ചരുന്നു. എന്നാൽ ആ തീരുമാനത്തില വലിയ വിവാദങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ ആയുർവേദത്തിലെ നിർദ്ദിഷ്ട സ്ട്രീമുകളിൽ ബിരുദാനന്തര ബിരുദധാരികൾക്ക് അംഗീകാരം നൽകുന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ വിജ്ഞാപനത്തിനെതിരെ പ്രതിഷേധിച്ച് ഡിസംബർ 11 ന് ആധുനിക വൈദ്യശാസ്ത്രം അഭ്യസിക്കുന്ന എല്ലാ ഡോക്ടർമാർരും സമരം ചെയ്യണമെന്ന് ഐഎംഎ ആഹ്വാനം ചെയ്തു. പൊതുവായ ശസ്ത്രക്രിയകൾ നടത്താൻ തീവ്ര പരിശീലനം നേടണം എന്നാണ് ആധുനിക വൈദ്യശാസ്ത്രം ആവശ്യപ്പെടുന്നത്.
സമരം മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ലെന്നും ഐസിയുവുകൾക്കും സിസിയുവുകൾക്കുമൊപ്പം അടിയന്തര സേവനങ്ങൾ പ്രവർത്തിക്കുമെങ്കിലും പുതിയ ശസ്ത്രക്രിയാ കേസുകളൊന്നും സമരം തീരുന്നതുവരെ പോസ്റ്റുചെയ്യില്ലെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ആയുർവേദ പ്രാക്ടീഷണർമാർക്ക് ശസ്ത്രക്രിയകൾ നിയമപരമായി പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുന്നതിനുള്ള സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ വിജ്ഞാപനവും എല്ലാ വൈദ്യശാസ്ത്ര സംവിധാനങ്ങളും സമന്വയിപ്പിക്കുന്നതിന് നിതി ആയോഗ് നാല് കമ്മിറ്റികൾ രൂപീകരിക്കുന്നതും “മിക്സോപ്പതി” യിലേക്ക് നയിക്കുമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. രണ്ടും ഉടനടി പിൻവലിക്കണമെന്നാണ് അവരുടെ ആവശ്യം.