ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിനായി (എൻപിആർ) ഒരു രേഖയും സമർപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ആരെയും സംശയകരമായ പൗരത്വം എന്ന നിലയിൽ (ഡി-ഡൗട്ട്ഫുൾ) പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി വംശീയ ആക്രമണ ചർച്ചയിൽ രാജ്യസഭ പ്രക്ഷുബ്ധമായതിനിടയിലാണ് ആഭ്യന്തര മന്ത്രിയുടെ നിർണായകമായ പ്രസ്താവന.
ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്നും നിങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ നല്‍കുകയും മറ്റ് ചോദ്യങ്ങള്‍ ഒഴിച്ചിടുകയും ചെയ്യാമെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു. എന്നാൽ, എൻപിആർ ചോദ്യാവലയിൽ പുതുതായി ഉൾപ്പെടുത്തിയ ചോദ്യങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തെക്കുറിച്ച് മന്ത്രി നിലപാട് വ്യക്തമാക്കിയില്ല.ഡൗട്ട്ഫുൾ എന്ന വ്യവസ്ഥ ഒഴിവാക്കുമോയെന്ന കോൺഗ്രസിന്റെ ചോദ്യത്തിന് എൻപിആർ സംബന്ധിച്ച് ആരും ഭയപ്പെടേണ്ടതില്ല. ആരെയും ഡിയിൽ പെടുത്തില്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി. ഇക്കാര്യം ആവർത്തിച്ചു ചോദിച്ച പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദിനോടും എം.പിമാരോടും അമിത് ഷാ നിലപാട് ആവർത്തിച്ചു. രാജ്യത്ത് ഒരാളെയും സംശയാസ്പദ പൗരനാക്കില്ല. സി.എ.എ ഒരാളുടെ പൗരത്വവും എടുത്തുമാറ്റില്ല എന്ന് പാർട്ടികൾ ഒരുമിച്ച് പറയേണ്ട സമയമായെന്നും അപ്പോൾ പിന്നെ കലാപം നടക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അതോടെ ഇൗ പ്രചാരണം അവസാനിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പൗരത്വ നിയമവും എൻപിആറും ദേശീയ പൗര റജിസ്റ്ററും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചെന്നും അതു പരിഹരിക്കാൻ നടപടി വേണമെന്നും ഭരണപക്ഷത്തെ ശിരോമണി അകാലി ദൾ, നേരത്തെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച ബിജു ജനതാ ദൾ തുടങ്ങിയ കക്ഷികളും ആവശ്യപ്പെട്ടു. ഡൽഹി കലാപത്തിെൻറ കുറ്റം തെൻറ പാർട്ടിയുടെയും പ്രത്യയശാസ്ത്രത്തിെൻറയും പേരിൽ ചുമത്തുന്നത് നിന്ദ്യമാണെന്ന് പറഞ്ഞ അമിത് ഷാ, അമേരിക്കൻ പ്രസിഡൻറ് ഇന്ത്യാ സന്ദർശനത്തിന് വരുേമ്പാൾ പ്രധാനമന്ത്രിയുടെ കീഴിൽ ഭരണകൂടം കലാപം നടത്തുമോ എന്ന് പ്രതിപക്ഷത്തോട് ചോദിച്ചു. കലാപം നടത്തുക തങ്ങളുടെ പാരമ്പര്യമല്ലെന്നും അത് നടത്തുന്നവരെ പിടികൂടുന്നതാണ് തങ്ങളുടെ പാരമ്പര്യമെന്നും അമിത് ഷാ അവകാശപ്പെട്ടു.
ഇൗസമയത്ത് ഇടപെട്ട മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ സി.എ.എ ആരുടെയെങ്കിലും പൗരത്വം ഇല്ലാതാക്കുമെന്ന് ഒരാളും പറഞ്ഞിട്ടില്ലെന്ന് അമിത് ഷായെ ഖണ്ഡിച്ചു. എൻ.പി.ആർ നടപ്പാക്കുേമ്പാൾ സംസ്ഥാന സർക്കാർ സർവേക്ക് അയക്കുന്ന എന്യൂമറേറ്റർ ഒാരോരുത്തരോടും പത്ത് ചോദ്യങ്ങൾ അതിൽ ചോദിക്കുമെന്നും അതിന് ശേഷം ‘സംശയാസ്പദം’ ആയവക്ക് ‘ഡി’ (ഡൗട്ട്ഫുൾ) എന്ന് രേഖപ്പെടുത്തും എന്നുമാണ് നിയമത്തിൽ പറയുന്നത് എന്ന് സിബൽ അമിത് ഷായെ ഒാർമിപ്പിച്ചു.ഡൽഹിയിലെ ഇരകളുടെ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും എന്ത് പദ്ധതിയാണ് കേന്ദ്രസർക്കാർ തയാറാക്കിയതെന്ന് പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് ചോദിച്ചപ്പോൾ, ഇൗ വിഷയത്തിൽ ഡൽഹി സർക്കാർ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അവർക്ക് ആവശ്യമായ പിന്തുണ കേന്ദ്ര സർക്കാർ നൽകുമെന്നുമായിരുന്നു മറുപടി.
കലാപം വ്യാപിപ്പിക്കാതിരുന്നത് ഡൽഹി പൊലീസിനെ കൊണ്ടാണെന്നും പ്രത്യേക അന്വേഷണ സംഘങ്ങളുെട എണ്ണം മൂന്നാക്കിയെന്നും മന്ത്രി പറഞ്ഞു. 25ന് ഞങ്ങൾ ഇരുന്നപ്പോൾ കെജ്രിവാൾ സേനയെ വിളിക്കാൻ പറഞ്ഞിട്ടില്ല. 25ന് രാത്രി കലാപം അവസാനിച്ചശേഷം 27നാണ് സൈന്യത്തെ വിളിക്കാൻ പറയുന്നത്. 25ന് രാത്രി 11 മണിക്ക് ശേഷം കലാപം നടന്നിട്ടില്ലെന്നും കേവലം 36 മണിക്കൂറാണ് കലാപമുണ്ടായതെന്നും അമിത് ഷാ ആവർത്തിച്ചു.