ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഒറ്റദിവസം അരലക്ഷം കടന്ന് രോഗികൾ. വ്യാഴാഴ്‌ച 50,904േപർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 1199. ബുധനാഴ്‌ച രോഗികൾ 46,000 കടന്നിരുന്നു. കേന്ദ്രകണക്കുപ്രകാരം ബുധനാഴ്ച 45720 രോഗികൾ. മരണം 1129. ഇതിൽ 444 എണ്ണം മാർച്ചുമുതൽ തമിഴ്‌നാട്ടിലുണ്ടായ കോവിഡ് മരണങ്ങളിൽ വിട്ടുപോയവ ചേർത്തതാണ്. ഇവ മാറ്റിനിർത്തിയാൽ ബുധനാഴ്ച മരണം 685. രാജ്യത്ത് കോവിഡ് മരണനിരക്ക് 2.41 ശതമാനം. 24 മണിക്കൂറില്‍ 29557 രോഗമുക്തര്‍. ആകെ രോഗമുക്തര്‍ 7.83 ലക്ഷം. ചികിത്സയില്‍ 4.26 ലക്ഷം.
രാജ്യത്തെ തെക്കൻ സംസ്ഥാനങ്ങളിലാണ് നിലവിൽ കോവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്നത്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക, കേരളം സംസ്ഥാന ങ്ങളിൽ ഇന്നലെ ഒറ്റദിനത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണു രോഗികളുടെ എണ്ണം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം ദിനവും തമിഴ്നാടിനെ ആന്ധ്രപ്രദേശ് മറികടന്നു. ഇന്നലെ മാത്രം ആന്ധ്രയിൽ 7,998 പേ ർക്കു കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 6,045 പേർക്കായിരുന്നു രോഗം ബാധിച്ചത്. ആകെ രോഗികൾ 72,711. ഇന്നലെ ആന്ധ്രയിൽ 61 പേർ മരിച്ചു. കിഴക്കൻ ഗോദാവരി ജില്ലയിലാണു അതിതീവ്ര രോഗവ്യാപനമുള്ളത്. ഇന്നലെ 1,391 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവിടെ ആകെ രോഗികൾ പതിനാ യിരം കടന്നു. ഗുണ്ടൂർ, അനന്തപുരമു, കർണൂൽ ജില്ലകളിലും അതീവ ഗുരുതര സാഹചര്യമാണ്.
തമിഴ്‌നാട്ടിൽ ഇന്നലെ 6,472 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 1,92,964. ഇന്നലെ 88 പേർ മരിച്ചു. ഇതിൽ മുപ്പതിൽ താഴെ പ്രാ യമുള്ള മൂന്നു പേരുണ്ട്. ചെന്നൈയിൽ ഇന്നലെ 1,336 പേർക്കാണു രോഗം ബാധിച്ചത്. ആകെ രോഗികൾ 90,900. കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി അയ്യായിരം കടന്നു. ഇന്നലെ 5,030 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികൾ 80,863. ഇന്നലെ 97 പേരാണു മരിച്ചത്. ആകെ മരണം 1,616. തെലുങ്കാനയിൽ ഇന്നലെ രണ്ടായിരത്തിലധികം പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം അന്‍പതിനായിരം കടന്നു.
ബംഗളൂരുവിൽ പരിശോധിക്കുന്നവരിൽ ഏഴിൽ ഒരാൾക്ക് രോഗം
ബംഗളൂരു നഗരത്തിൽ കോവിഡ് വ്യാപനം അതീവ രൂക്ഷം. ജൂൺ 27നുശേഷം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 10 മടങ്ങ് വർധിച്ചതോടെ ഒരാഴ്‌ചത്തെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. എന്നാൽ, ഈ സമയത്ത് രോഗബാധിതരുടെ എണ്ണത്തിൽ 45 ശതമാനമാണ് വർധന. ജൂലൈ 15–- 21 വരെ 13,972 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻ ആഴ്‌ച ഇത് 9,608 ആയി.
പ്രതിദിന രോഗികൾ 1,373ൽനിന്നു 1,996 ആയി. ബംഗളൂരു റൂറലിലും രോഗികൾ അഞ്ച് മടങ്ങ് വർധിച്ചു. പരിശോധന നിരക്ക് കുറവും രോഗ സ്ഥിരീകരണ നിരക്ക് ഉയർന്നുമാണ്. പ്രതിദിനം 6,457 പരിശോധനയാണ് നടത്തുന്നത്. ബംഗളൂരുവിന് സമാനമായി രോഗം വ്യാപിക്കുന്ന ഡൽഹിയിൽ പരിശോധന ശരാശരി 20,241 ആണ്. പരിശോധിക്കുന്നവരിൽ ഏഴിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നു. നേരത്തെയിത് 55ൽ ഒന്നായിരുന്നു. ബംഗളൂരുവിൽ ജൂൺ അവസാനംവരെ 95 പേരാണ് മരിച്ചത്. ജൂലൈ 21ന് ഇത് 720 ആയി. 87 ശതമാനം മരണവും ജൂലൈയിലാണ്.
30,000 കടന്ന് മരണം
രാജ്യത്ത് കോവിഡ് മരണം വ്യാഴാഴ്‌ച 30,595. ആകെ രോഗികള്‍ 12.85 ലക്ഷം . ദിവസേനയുള്ള രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ മൂന്നാമതാണ് ഇന്ത്യ. മരണത്തില്‍ ഇന്ത്യ വ്യാഴാഴ്‌ച ഫ്രാൻസിനെ മറികടന്നു.കോവിഡ് മരണത്തിന്റെ ആഗോളപട്ടികയിൽ ഇന്ത്യ ആറാമത്. അമേരിക്ക (146198), ബ്രസീൽ (82890), ബ്രിട്ടണ്‍ (45501), മെക്‌സിക്കോ (41190), ഇറ്റലി (35082) എന്നീരാജ്യങ്ങളാണ് മുന്നില്‍. ഇതിൽ ബ്രിട്ടണിലും ഇറ്റലിയിലും ഇപ്പോള്‍ മരണം കുറവാണ്. ബുധനാഴ്ച ബ്രിട്ടണില്‍ 79ഉം ഇറ്റലിയില്‍ ഒമ്പതും മരണം.
● ജാർഖണ്ഡിൽ മാസ്‌ക് ധരിക്കാത്തവരിൽനിന്നു ഒരുലക്ഷം രൂപ പിഴ ഈടാക്കും. ലോക്‌ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ടു വർഷം പിഴ.
● ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂറും കുടുംബവും നിരീക്ഷണത്തിൽ
● തമിഴ്‌നാട്ടിൽ കോളേജുകളിലെ സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കി. ബിരുദം, ബിരുദാനന്തര കോഴ്‌സുകളുടെയെല്ലാം പരീക്ഷകൾ റദ്ദാക്കി. എല്ലാ വിദ്യാർഥികളെയും ജയിപ്പിക്കും.
● തമിഴ്‌നാട് രാജ്‌ഭവനിൽ 84 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷ, അഗ്നിശമന ജീവനക്കാർക്കാണ് രോഗം.
●മധ്യപ്രദേശിലെ സഹകരണമന്ത്രി അരവിന്ദ് ഭഡോറിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗവർണർ ലാൽജി ടൺഠന്റെ സംസ്‌കാരചടങ്ങടക്കം നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു.