ന്യൂഡൽഹി: ട്രാക്ടർ റാലിയ്ക്കിടെ ഉത്തരാഖണ്ഡ് സ്വദേശിയായ യുവകർഷകൻ നവ്ദീപ് സിങ് മരിച്ചത് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലെന്ന് ഡൽഹി പൊലീസ്. ഇക്കാര്യം വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ ഡൽഹി പൊലീസ് പുറത്തുവിട്ടു. അതേസമയം പൊലീസ് വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇതിനിടെ കര്‍ഷകന്റെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി.
അതേസമയം പൊലീസിന്റെ വെടിയേറ്റാണ് യുവകർഷൻ മരിച്ചതെന്നാണ് കർഷകർ ആരോപിക്കുന്നത്.
ഡൽഹി ഐ ടി ഓ യി ൽ പൊലീസ് നിരത്തിവെച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത് മറികടന്ന് വന്ന ട്രാക്ടറിന്റെ നിയന്ത്രണം വിട്ട് വീഴുന്ന ഡൽഹി പൊലീസ് പുറത്ത് വിട്ടത്. ഗാസിപൂർ ആതിർത്തിയിൽ നിന്ന വന്ന ട്രാക്‌ടറാണ് മറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.
ഡല്‍ഹി ഐ.ടി.ഒയില്‍ കര്‍ഷകരും പോലിസും തമ്മില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. കൂടാതെ ചെങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തുകയും ചെയ്തിരുന്നു.