ലക്‌നൗ: യു.പിയില്‍ വീണ്ടും ക്രൂരബലാത്സംഗത്തിനിരയായി പതിനഞ്ചു വയസുകാരി. ബന്ധുവും സുഹൃത്തും ചേർന്ന് ലഹരി മരുന്ന് നല്‍കിയ ശേഷമായിരുന്നു പെൺകുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയത്.
പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും സംഭവം പൊലീസിനെ അറിയിച്ചാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പറഞ്ഞു. അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.