രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നതിനിടയിൽ, ഒന്നര വർഷത്തിനിടെ ആദ്യമായി വിദേശ വിനോദസഞ്ചാരികൾക്കായി ഇന്ത്യ ഉടൻ തന്നെ വാതിൽ തുറക്കുമെന്ന് അധികൃതർ പറഞ്ഞു.
2020 മാർച്ച് മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച കോവിഡ് -19 പാൻഡെമിക് ബാധിച്ച ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകളെ പുനരുജ്ജീവിപ്പിക്കാനുള്ള എന്ന ലക്ഷ്യത്തോടെ ആദ്യത്തെ അഞ്ച് ലക്ഷം വിദേശ വിനോദ സഞ്ചാരികൾക്ക് സൗജന്യമായി വിസ നൽകും എന്ന് കേന്ദ്രം അറിയിച്ചു.
വിദേശ വിനോദസഞ്ചാരികൾക്കായി രാജ്യം തുറക്കുന്നതിനുള്ള പ്രതീക്ഷിത തീയതിയും രീതികളും സംബന്ധിച്ച എല്ലാ തൽപരകക്ഷികളുമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്യുകയാണ്.
അടുത്ത 10 ദിവസത്തിനുള്ളിൽ വിദേശ വിനോദ സഞ്ചാരികളെ ഇന്ത്യ സന്ദർശിക്കാൻ അനുവദിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് -19 കേസുകളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.