ഉത്തര്‍പ്രദേശ്: യു.പിയിലെ ബെസ്‌കി ഗ്രാമത്തിൽ ആറുവയസ്സുകാരിയായ മകളെ അമ്മ കൊലപ്പെടുത്തി. പട്ടിണി കാരണമാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു, ആറുവയസ്സുള്ള മകളുടെ ഭാവിയെക്കുറിച്ചും അവളെ അലങ്കരിക്കാനും വിവാഹം കഴിക്കാനുമുള്ള മുന്നേറ്റങ്ങളെ ഭയന്നാണ് ആ സ്ത്രീ മകളുടെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഉഷയുടെ ഭർത്താവ് രത്‌നേഷ് തിവാരി ഒരു തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു, രണ്ട് വർഷം മുമ്പ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ജോലിക്കു പോവാൻ പറ്റാതെയായി. പിന്നീട് ഉഷ വീട്ടു ജോലികൾക്കു പോയി തുടങ്ങി. ഇവർക്ക് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണുള്ളത്.
വീട്ടുജോലി ചെയ്തു മാത്രം കുടുംബം നോക്കാൻ പറ്റാത്തത് കാരണം ഉഷാ ദേവി മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായും പൊലീസ് പറയുന്നു. പട്ടിണി മൂലം കുട്ടികളെ മാതാപിതാക്കള്‍ കൊല്ലുന്ന സംഭവം നേരത്തേയും യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.