നാഗ്പുർ: നാഗ്പുരിൽ ഭർത്താവിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ അറസ്റ്റ് ചെയ്തതായി പോലീസ്. ജരിപത്ക നിവാസിയായ ലക്ഷ്മൺ രാംലാൽ മാലിക്കിന്റെ (65) അഞ്ചാമത്തെ ഭാര്യയാണ് പ്രതി സ്വാതി ലക്ഷ്മൺ മാലിക് (28). ഭർത്താവിന് താനല്ലാതെ നാലു ഭാര്യമാർ കൂടി ഉണ്ടെന്നറിഞ്ഞതിനെത്തുടർന്നാണ് സ്വാതി ഭർത്താവിനെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് സ്വാതി ലക്ഷ്മണിന്റെ കഴുത്ത് മുറിചാണ് കൊലപ്പെടുത്തിയത്.
ഇവർ തമ്മിൽ പണത്തെ ചൊല്ലിയും തർക്കം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ആശുപത്രിയിലെ ശുചീകരണ തൊഴിലാളി ആയിരുന്നു ലക്ഷ്മൺ.