കാബൂൾ: സൈനിക താവളത്തെ ലക്ഷ്യമിട്ട് നടന്ന രണ്ട് ചാവേർ ബോംബാക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ അറിയിച്ചു. ഞായറാഴ്‍ച്ച രാവിലെ ഗസ്‍നി മേഖലയില്‍ ഉണ്ടായ ഉഗ്രസ്ഫോടനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്.
24 പേരെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഭീകരവാദി സംഘടനകള്‍ ആരുംതന്നെ ഏറ്റെടുത്തിട്ടില്ല. ഗസ്‍നി മേഖലയിൽ നിരന്തരം താലിബാനും സര്‍ക്കാരും തമ്മില്‍ സായുധ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
രാജ്യത്തിന്റെ പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ അഫ്ഗാൻ സർക്കാർ പ്രതിനിധികളും താലിബാനും ആദ്യമായി ഖത്തറിൽ മുഖാമുഖ ചർച്ച നടത്തുന്നതിനിടെയാണ് ബോംബാക്രമണം നടന്നിരിക്കുന്നത്.