മോസ്കോ: യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടയിൽ 1.5 ലിറ്റർ വോഡ്ക കഴിക്കാൻ 60 കാരനായ റഷ്യൻകാരൻ ഒരു വെല്ലുവിളി ഏറ്റെടുത്തു. 1.5 ലിറ്റർ വോഡ്ക പൂർത്തിയാക്കിയ ശേഷം, തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെ ആ 60 കാരൻ മരിച്ചു. ‘മുത്തച്ഛൻ’ എന്ന വിളിപ്പേരിലറിയപ്പെടുന്ന യൂറി ദഷ്ചെകിൻ എന്ന റഷ്യൻ സ്വദേശിയാണ് മരിച്ചത്. ഒരു യൂട്യൂബറായിരുന്നു യൂറിയ്ക്ക് ചലഞ്ചുമായെത്തിയത്.
സോഷ്യൽ മീഡിയയിൽ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ് ‘ട്രാഷ് സ്ട്രീമുകൾ’ ‘ട്രാഷ് സ്ട്രീമ്സ്’ എന്ന പേരിൽ അറിയപ്പെടുന്ന ചലഞ്ചുകൾ. മദ്യമോ ചൂടുള്ള സോസോ കഴിക്കാൻ യൂട്യൂബർ അദ്ദേഹത്തെ വെല്ലുവിളിച്ചു. ഇവയിലേതെങ്കിലും കൂടുതൽ കഴിക്കുന്നവർക്ക് പണം ലഭിക്കുന്നതായിരുന്നു ചലഞ്ച്.
യൂറി ദഷ്ചെകിൻ വെല്ലുവിളി ഏറ്റെടുത്തു. അദ്ദേഹം മദ്യം കഴിക്കാനായിരുന്നു തീരുമാനിച്ചത്. ഒന്നര ലിറ്ററോളം വോഡ്ക കുടിച്ചതിന് പിന്നാലെ യൂറി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ലൈവ്സ്ട്രീം പ്ലാറ്റ്‌ഫോമിൽ അദ്ദേഹത്തിന്റെ മൃതദേഹം അപ്പോഴും കാണാമായിരുന്നു. അതേസമയം, സോഷ്യൽ മീഡിയയിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ‘ട്രാഷ് സ്ട്രീമുകൾ’ നിരോധിക്കാൻ റഷ്യൻ സെനറ്റർ അലക്സി പുഷ്കോവ് ആവശ്യപ്പെട്ടു.