അയർലണ്ട്: ചൈനീസ് അധികൃതരും താൻ ജോലി ചെയ്തിരുന്ന വിമാനം വാടകയ്‌ക്കെടുക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഏകദേശം മൂന്ന് വർഷമായി ചൈന വിടുന്നത് തടഞ്ഞ ഐറിഷ് വ്യവസായി Richard O’Halloran അയർലണ്ടിൽ തിരിച്ചെത്തി. ഇന്ന് രാവിലെ വിമാനത്തിൽ എത്തിയ അദ്ദേഹം ഡബ്ലിൻ എയർപോർട്ടിൽ കുടുംബത്തോടൊപ്പം വീണ്ടും ഒന്നിച്ചു.
തന്റെ വരവിനുശേഷം ഒരു പ്രസ്താവനയിൽ O’Halloran തന്റെ മടങ്ങിവരവ് ഉറപ്പാക്കുന്നതിൽ ഉൾപ്പെട്ടവരോടും തന്റെ കേസ് എടുത്തുകാണിച്ചതിന് മാധ്യമങ്ങളോടും നന്ദി പറഞ്ഞു, “ഏറ്റവും പ്രധാനമായി, സ്വന്തം കുടുംബം; Ben, Amber, Isabella, Scarlett പ്രത്യേകിച്ച് ഭാര്യ Tara.” എന്നിവരോടും നന്ദി പറയുന്നതായി കൂട്ടിച്ചേർത്തു.
ഐറിഷ്കാരന് അയർലണ്ടിലേക്ക് മടങ്ങാൻ കഴിഞ്ഞതായി വിദേശകാര്യ വകുപ്പ് ഇന്നലെ സ്ഥിരീകരിച്ചു. “അദ്ദേഹത്തിന്റെ കുടുംബം ഈ വാർത്തയിൽ സന്തുഷ്ടരാണ്, റിച്ചാർഡിന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്,” കുടുംബത്തിന്റെ വക്താവ് പറഞ്ഞു. O’Halloran നല്ല ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.
Richard O’Halloran വീട്ടിലേക്ക് മടങ്ങുന്നതിനെ അദ്ദേഹം “ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു” എന്ന് Taoiseach പറഞ്ഞു. അയർലണ്ടിലെയും ചൈനയിലെയും ഈ ദിനം യാഥാർത്ഥ്യമാക്കാൻ സഹായിച്ച നിരവധി ആളുകളുടെ പ്രവർത്തനത്തെ ഞാൻ അംഗീകരിക്കുന്നു,” അദ്ദേഹം ട്വിറ്ററിൽ ഒരു പോസ്റ്റിൽ പറഞ്ഞു. “അദ്ദേഹത്തിനും കുടുംബത്തിനും ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു യാത്രയാണ്. ഇന്ന് അവരെക്കുറിച്ച് ചിന്തിക്കുന്നു.” എന്നും കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ ഗവൺമെന്റ് കുറച്ചുകാലമായി പ്രവർത്തിക്കുകയാണെന്നും O’Halloranന് “കുടുംബവുമായുള്ള സന്തോഷകരമായ പുനഃസമാഗമം” ആശംസിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി Simon Coveney പറഞ്ഞു.
ഡബ്ലിൻ ആസ്ഥാനമായുള്ള ഒരു എയർക്രാഫ്റ്റ് ലീസിംഗ് സ്ഥാപനമായ CALS അയർലണ്ടിന്റെ (ചൈന ഇന്റർനാഷണൽ ഏവിയേഷൻ ലീസിംഗ് സർവീസ്) ഡയറക്ടറായിരുന്നു Richard O’Halloran. ഏകദേശം മൂന്ന് വർഷത്തോളമായി Richard O’Halloran.നെ ചൈന വിടുന്നത് തടഞ്ഞ ചൈനീസ് അധികൃതരുമായി കമ്പനി തർക്കത്തിലായിരുന്നു.