ജിദ്ദ: തൊഴിലാളികളുടെ പാസ്പോർട്ടോ ഇഖാമയോ തൊഴിലുടമക്ക് സൂക്ഷിക്കാൻ അധികാരമില്ലെന്ന് മനുഷ്യക്കടത്ത് തടയുന്നതിനുള്ള് ദേശീയ സമിതി വ്യക്തമാക്കി.
ഇത്തരത്തിൽ തൊഴിലാളികളുടെ പാസ്പോർട്ടോ ഇഖാമയോ സൂക്ഷിക്കുന്നത് മനുഷ്യക്കടത്തിൻ്റെ സൂചകമായി കണക്കാക്കുമെന്നും ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു. സൗദിയിൽ മനുഷ്യക്കടത്ത് 15 വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.