ഇന്ന് രാവിലെ ക്യാബിനറ്റ് ഒപ്പിട്ടതിനെത്തുടർന്ന് വിമാന യാത്രക്കാർ നെഗറ്റീവ് ടെസ്റ്റുമായി രാജ്യത്തേക്ക് പ്രവേശിക്കണമെന്ന നിബന്ധന നീക്കം ചെയ്യാൻ ഒരുങ്ങുന്നു. ആന്റിജൻ അല്ലെങ്കിൽ പിസിആർ ടെസ്റ്റിന്റെ ആവശ്യകത എടുത്തുകളഞ്ഞതായാണ് റിപ്പോർട്ട്. ഒമിക്രോൺ കേസുകളുടെവ്യാപനം മന്ദഗതിയിലാക്കാനുള്ള ഒരു നടപടിയായിരുന്നു അത്. എന്നാൽ എന്നിരുന്നാലും 95 ശതമാനം കേസുകളിലും ഒമിക്രോൺ വ്യാപനം പ്രകടമാകുന്നതിനാൽ ഇത് അനിവാര്യമല്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
മുൻ ചട്ടങ്ങൾ പ്രകാരം കടലിലോ വിമാനത്തിലോ രാജ്യത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ അവർ കോവിഡ് ബാധിച്ച ശേഷം രോഗമുക്തരായെന്നോ പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചുവെന്നോ കോവിഡ് നെഗറ്റീവ് ആണെന്ന് കാണിക്കുന്ന PCR പരിശോധനാഫലമോ കൃത്യമായി രേഖപ്പെടുത്തിയ അവരുടെ EU ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റുകൾ കാണിക്കേണ്ടതുണ്ട്.
ചീഫ് മെഡിക്കൽ ഓഫീസർ Dr Tony Holohanന്റെ ഉപദേശം അനുസരിച്ചാണ് ഇന്ന് രാവിലെ ക്യാബിനറ്റ് മന്ത്രിമാർ ചട്ടം മാറ്റം കൊണ്ടുവരാൻ തയ്യാറായത്. മന്ത്രിസഭയുടെ ധാരണയെ ആശ്രയിച്ച്, ചട്ടം മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ കൃത്യമായ സമയക്രമം മന്ത്രിമാർ അംഗീകരിക്കും. 90 മില്യൺ യൂറോ ആന്റി വൈറൽ മരുന്നുകൾ ചെലവഴിക്കാനുള്ള നിർദ്ദേശം ആരോഗ്യമന്ത്രി Stephen Donnelly കാബിനറ്റിലേക്ക് കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്.
അടുത്ത നാലോ ആറോ ആഴ്‌ചയ്‌ക്കുള്ളിൽ Pfizer, GSK, Merck എന്നിവയിൽ നിന്ന് ഏകദേശം 150,000 ആൻറി-വൈറൽ മരുന്നുകളുടെ ചികിത്സാ ഡോസുകൾ വിതരണം ചെയ്യാൻ ഇടയുണ്ട്.