റോം: രാജ്യത്തുടനീളമുള്ള COVID-19 കേസുകൾ ഈ മാസം ആരംഭത്തിൽ നിന്ന് ഏഴിരട്ടിയായി ഉയർന്നു, കോവിഡ് കേസുകൾ വെള്ളിയാഴ്ച 19,143 ലേക്ക് കുതിച്ചു. കൂടാതെ മരണനിരക്കും വർദ്ധിച്ചുവരികയാണ്. പകർച്ചവ്യാധി നിയന്ത്രണാതീതമാകുമെന്ന ആശങ്കയെ തുടർന്ന് ലോക്ക്ഡ ഡൗൺ ഏർപ്പെടുത്തുമെന്ന് തെക്കൻ നഗരമായ നേപ്പിൾസ് ആസ്ഥാനമായുള്ള ഇറ്റലിയിലെ കാമ്പാനിയ മേഖല വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് നൂറുകണക്കിന് ആളുകൾ നേപ്പിൾസിൽ നൂറുകണക്കിനാളുകൾ പ്രധിഷേധത്തിനിറങ്ങിയിരിക്കുകയാണ്
എട്ട് മാസം മുമ്പ് കൊറോണ മഹാമാരി വന്നതിനു ശേഷം ഇറ്റലിയിൽ നടന്ന ആദ്യത്തെ പ്രകടനമാണിത്. പ്രതിഷേധക്കാർ റോഡരുകിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾ നശിപ്പിക്കുകയും മാലിന്യ തൊട്ടികൾക്ക് തീയിടുകയും ചെയ്തു നിയന്ത്രിക്കാൻ വന്ന പോലീസുകാർക്കെതിരെ ആക്രമണം നടത്തുകയായിരുന്നു അവർ.
ഇതിനകം ദുർബലമായ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന ഒരു പുതിയ ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പറഞ്ഞു, എന്നാൽ ഇറ്റാലിയൻ നിയമം പ്രാദേശിക നേതാക്കൾക്ക് സ്വന്തം നിയന്ത്രണങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകുന്നു, കൂടാതെ നിരവധി പ്രദേശങ്ങൾ കാര്യങ്ങൾ അവരുടെ കൈകളിലെത്തിക്കുന്നു.