തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്കുള്ള മൂന്ന് പേരടങ്ങുന്ന അന്തിമ പട്ടിക തയ്യാറായി. സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നീ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്.ഇതിൽ ഡിജിപി റാങ്കുള്ളത് സന്ധ്യയ്ക്കും സുദേഷ് കുമാറിനുമാണ്. ദല്‍ഹിയില്‍ നടന്ന യു.പി.എസ്.സി. സമിതി യോഗത്തിൽ ആണ് പട്ടിക തയ്യാറാക്കിയത്.
അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍, ബി. സന്ധ്യ, അനില്‍ കാന്ത്, നിധിന്‍ അഗര്‍വാള്‍, എസ്. ആനന്ദക്യഷ്ണന്‍, കെ. പത്മകുമാര്‍, ഹരിനാഥ് മിശ്ര എന്നിവരുടെ പട്ടികയാണ് കേരളം നല്‍കിയത്.
നിലവിലെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ജൂണ്‍ 30 നാണ് സ്ഥാനമൊഴിയുന്നത്. അതേസമയം പട്ടികയിലുള്ള അരുൺ കുമാർ സിൻഹ സ്വയം ഒഴിവാകുകയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിയെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കുകയുമായിരുന്നു.
മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു ഡിജിപി തസ്തികയിലേക്ക് നിയമനം നടത്തിയിരുന്നത്. എന്നാൽ ഇത്തവണ സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം യുപിഎസ്‌സി രൂപീകരിച്ച പ്രത്യേക സമിതി നല്‍കുന്ന പേരുകളില്‍ നിന്ന് ഒരാളെയാണ് കേരളത്തില്‍ ഡിജിപിയായി നിയമിക്കുന്നത്.