കെ.സുധാകരനും വി.ഡി സതീശനുമെതിരെ കച്ചമുറുക്കി സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ രംഗത്ത്. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ, ഇരുവരും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചതാണ് ഗ്രൂപ്പ്നേതൃത്വത്തെ ചൊടിപ്പിച്ചത്. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്ന് വർക്കിങ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.കെപിസിസി അംഗങ്ങളുടെ ജമ്പോ പട്ടിക തയ്യാറാക്കിയത് താൻ അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതിഷേധ വാക്കുകൾക്ക് പിന്നാലെ കൂടുതൽ പേർ പ്രതികരിക്കുകയാണ്.
വർക്കിങ് പ്രസിഡന്റായ താൻ, സമൂഹ മാധ്യമങ്ങളിലൂടെയാണ് പുതിയ തീരുമാനം അറിഞ്ഞതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കെ സുധാകരനും വി ഡി സതീശനുമേതിരെയുള്ള പല പരാതികളെക്കുറിച്ചും കേന്ദ്രനേതൃത്വത്തിന് അറിയാമെന്നും സുരേഷ് പറഞ്ഞു. എഐസിസി അംഗങ്ങളെയും പിസിസി പ്രഖ്യാപിച്ചപ്പോൾ കനത്ത നഷ്ടം ഉണ്ടായത് എ ഗ്രൂപ്പിനാണ്. പട്ടിക അവ്യക്തമാണെന്നും പാർട്ടി വേദിയിൽ പരാതി അറിയിക്കുമെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി.
കോൺഗ്രസ് ഗ്രൂപ്പ് മാനേജർമാർ നൽകുന്ന പട്ടിക അതേപടി അംഗീകരിച്ച കാലം കോൺഗ്രസിൽ കഴിഞ്ഞെന്ന നിലപാടാണ് വിഡി സതീശനും കെ സുധാകരനും ഉള്ളത്. പ്ലീനറി സമ്മേളനം കഴിഞ്ഞു മടങ്ങിയാൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വൻ പോര് നടക്കുമെന്നാണ് സൂചന. എ,ഐ ഗ്രൂപ്പുകളുടെ ഒന്നിച്ചുള്ള ആക്രമണത്തെ ചെറുക്കൽ സതീശൻ സുധാകരൻ ടീമിന് എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ