ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അക്രമം തുടരുന്നു. രാത്രി വൈകിയും വടക്ക് കിഴക്കൻ ഡൽഹിയിൽ ആക്രമികൾ കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു. മരിച്ചവരുടെ എണ്ണം 18 ആയി. മൂന്നൂറിലധികം പേർ ചികത്സയിലാണ്. കലാപബാധിതപ്രദേശങ്ങളിൽ സ്കൂൾ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനജ്ഞ തുടരകയാണ്.
അജിത് ഡോവൽ സന്ദർശിച്ചു
അക്രമബാധിത പ്രദേശങ്ങൾ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാത്രി വീണ്ടും യോഗംചേർന്നു. കേന്ദ്രസേനയെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ആഭ്യന്തരവകുപ്പിെൻറ പ്രതികരണം. മോജ്പൂർ, ജാഫ്രാബാദ്, ചന്ദ്ബാഗ്, കർവാൾ നഗർ എന്നീ സ്ഥലങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.