മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നാലര വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുട്ടിയുടെ നിൽ അതീവ ഗുരുതരാവസ്ഥയിലാണ്. അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസുള്ള പെൺകുട്ടിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്. ഇവർ മൂവാറ്റുപുഴയിൽ പെരുമറ്റത്തു വാടകക്ക് താമസിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ് കുട്ടിയുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കടുത്ത വയറുവേദനയും മറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ മൂവാറ്റുപുഴ നെടുംചാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് മൂത്ര തടസം ഉണ്ടെന്നായിരുന്നു അവർ ആശുപത്രി അധികൃതരോട് പറഞ്ഞത്.
എന്നാൽ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേറ്റതായി കണ്ടെത്തി. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് കുഞ്ഞിന്റെ കുടൽ പൊട്ടിയതായി കണ്ടെത്തിയത്. ഡോക്ടർമാർ ബന്ധുക്കളോട് വിശദമായി കാര്യങ്ങൾ തിരക്കിയെങ്കിലും ഒന്നും അറിയില്ലെന്നാണ് ഇവർ പറയുന്നത്. അതേസമയം എന്നാൽ, ആശുപത്രി അധികൃതർ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് അറിയിച്ചിട്ടും പോലീസ് ഇതുവരെ അന്വേഷണത്തിനായി ആശുപത്രിയിൽ എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്.