കോവിഡ് -19 കേസുകളിൽ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിലും നേരത്തെ ആസൂത്രണം ചെയ്തതിന് അനുസൃതമായി ഈ ശരത്കാലത്തിൽ സ്കൂളുകളും കോളേജുകളും തുറക്കുന്നു. ഈ മാസ൦ അവസാനത്തോടെ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് പ്രത്യേക നടപടികളോടെ സ്കൂളുകൾ സാധാരണ വ്യക്തിഗത അധ്യാപനത്തിലേക്ക് മടങ്ങിവരുമെന്ന് ഗവണ്മെന്റ് സോഴ്സ് ഞായറാഴ്ച സൂചിപ്പിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ 1,800 -ലധികം പുതിയ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കുകൾ വൈറസിന്റെ വ്യാപനം ഒരു പടി മാറ്റത്തിന് വിധേയമായതായി വ്യക്തമാക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ഇൻഡോർ ഡൈനിംഗ് വീണ്ടും തുറന്നതിന്റെ ഫലമോ, മറ്റെന്തെങ്കിലും കാരണമാണോ ഇതിനു പിന്നിലെന്നതിൽ ഉദ്യോഗസ്ഥരും അനിശ്ചിതത്വംത്തിലാണ്.
അയർലണ്ടിന്റെ ഉയർന്ന കണക്കുകൾ അയൽരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, വിശാലമായ പരിശോധന, യാത്രയുമായി ബന്ധപ്പെട്ട കേസുകളുടെ വർദ്ധനവ്, വൈറസിന്റെ ഡെൽറ്റ വേരിയന്റുമായി ബന്ധപ്പെട്ട കേസുകളുടെ തുടർച്ചയായ വർദ്ധനവ് എന്നിവയുടെ ഫലമാണെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.
ഈ മാസാവസാനം സർക്കാർ സമഗ്രമായ ഒരു റോഡ്മാപ്പ് അവതരിപ്പിക്കുമെന്നും എങ്ങനെസമൂഹത്തിന്റെ ബാക്കി ഭാഗങ്ങൾ വീണ്ടും തുറക്കുന്നതെന്നും ശൈത്യകാലത്ത് കോവിഡ് -19 നിയന്ത്രിക്കാമെന്നുമുല്ല ഉദ്ദേശം അതിലൂടെ വിവരിക്കുമെന്നും, അപ്പോഴേക്കും ഉയർന്ന വാക്സിനേഷൻ നിരക്ക് കാരണം, സമീപനം വ്യത്യസ്തമായിരിക്കും റ്റീ ഷോക് മൈക്കിൾ മാർട്ടിൻ ഞായറാഴ്ച പറഞ്ഞു. സ്കൂളുകൾ വീണ്ടും തുറക്കുന്നതും കൂടുതൽ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ കാമ്പസുകളിലേക്ക് തിരികെ കൊണ്ടുവരുന്നതും ഒരു മുൻഗണനയാണെന്നും അദ്ദേഹം പറഞ്ഞു. “സാമൂഹിക അകലം പാലിക്കുക, വീടിനുള്ളിൽ മാസ്ക് ധരിക്കുക, മുൻകരുതലുകൾ എടുക്കുക എന്നിവയെക്കുറിച്ചുള്ള യഥാർത്ഥ മാർഗ്ഗനിർദ്ദേശം വരും ആഴ്ചകളിലും മാസങ്ങളിലും അനിവാര്യമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസറും ഡെപ്യൂട്ടി സിഎംഒയും സ്ഥിരമായി ചൂണ്ടിക്കാണിക്കുന്നു.”
എന്നിരുന്നാലും, കഴിഞ്ഞ അധ്യയന വർഷത്തിലെന്നപോലെ പ്രായമായ വിദ്യാർത്ഥികൾ സ്കൂളുകളിലും മൂന്നാം ലെവൽ കാമ്പസുകളിലും മാസ്ക് ധരിക്കേണ്ടിവന്നേയ്ക്കാം.
സെപ്റ്റംബറോടെ 90 ശതമാനം മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് സർക്കാരിന് ഉറപ്പുണ്ട്, ഇത് ഇതുവരെ അടച്ചിട്ടതോ നിയന്ത്രിതമോ ആയ അവശേഷിക്കുന്ന മേഖലകൾ വീണ്ടും തുറക്കാൻ അനുവദിക്കാവുന്നത്ര മെച്ചപ്പെട്ടതായി ഈ സാഹചര്യം കണക്കാക്കപ്പെടുന്നു.
16 വയസും അതിൽ കൂടുതലുമുള്ള 75 ശതമാനം ജനങ്ങളും വാക്സിനേഷൻ എടുക്കുകയും 12-15 വയസ് പ്രായമുള്ളവർക്കായി ഈ ആഴ്ച രജിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തതിനാൽ, യൂറോപ്യൻ വാക്സിനേഷനിൽ അയർലൻഡ് ശരാശരിയേക്കാൾ മുന്നിലാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ചില സർക്കാർ ബാക്ക്ബെഞ്ച് ടിഡികൾ റ്റീ ഷോക്കിനോടും അദ്ദേഹത്തിന്റെ മന്ത്രിമാരോടും വീണ്ടും തുറക്കുന്നതിനെക്കുറിച്ച് നേരത്തെയുള്ള പ്രഖ്യാപനങ്ങൾ നടപ്പിലാക്കാനും ചില മാർഗ്ഗനിർദ്ദേശങ്ങളിലെ “പൊരുത്തക്കേടുകൾ” പരിഹരിക്കുന്നതിനുമായി ഉടനടി നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.