അയർലണ്ടിന്റെ നിലവിലെ ഫ്ലൂ വ്യാപനം ജനുവരി പകുതി വരെ ഉയരില്ല. എന്നാൽ , വൈറസ് കാരണം ആഴ്ചയിൽ 800 പേരെ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധ്യതയുള്ളതായി ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവ് അറിയിച്ചു. ആർഎസ്‌വി കേസുകൾ കുറയുമ്പോഴും പുതിയ JN.1 കോവിഡ്-19 വകഭേദം ഉയർന്ന നിലയിലാണെന്നും HSE ഉദ്യോഗസ്ഥർ പറയുന്നു. നാഷണൽ ക്ലിനിക്കൽ ലീഡ് ഫോർ ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് പറയുന്നത് ഡിസംബർ പകുതി മുതൽ പതിനായിരത്തിലധികം ഇൻഫ്ലുവൻസ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ജനുവരി പകുതിയോടെ ആഴ്ചയിൽ 2,700 കേസുകളും ആഴ്ചയിൽ 800 ആശുപത്രിയിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഡോ ഗ്രെഗ് മാർട്ടിൻ പറഞ്ഞു. കോ ഗാൽവേയിലെ പോർട്ടിയൻകുല ഹോസ്പിറ്റൽ ഇൻഫ്ലുവൻസയും കോവിഡ് ബാധയും കാരണം സന്ദർശക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ HSE യോഗം ചേർന്നു. ആർഎസ്‌വി കേസുകൾ കുറയുമ്പോഴും കോവിഡ് ഉയർന്ന നിലയിലാണെന്നും പൊതുജനങ്ങൾ അണുബാധ പ്രതിരോധ നടപടികൾ പാലിക്കുന്നത് തുടരണമെന്നും എച്ച്എസ്ഇ യോഗം നിർദ്ദേശിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb