gnn24x7

ഇന്ത്യന്‍ ഗായിക പ്രിയ ദര്‍ശിനി 2021 ഗ്രാമിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു

0
627
gnn24x7

പാമ്പള്ളി

ന്യൂയോര്‍ക്ക്: ഗ്രാമി അവാര്‍ഡുകളിലെ വേദികളിലും നോമിനേഷനുകളിലും ഇനി ഇന്ത്യന്‍ സാന്നിധ്യം. മുംബൈയില്‍ ജനിച്ച ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന ഇന്ത്യന്‍ ഗായിക പ്രിയ ദര്‍ശിനി 63-ാമത് ഗ്രാമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. മികച്ച ന്യൂ ഏജ് ആല്‍ബം വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 2020 മെയ് 15 ന് പുറത്തിറങ്ങിയ ‘പെരിഫെറി’ എന്ന ആദ്യ ആല്‍ബത്തിന് 37 കാരിയായ ഗായിക അംഗീകാരം നേടി. അങ്ങിനെ ബി.ടി.എസിനും ബെല്ലി ഐലിഷിനും ഒപ്പം ഇന്ത്യന്‍ ഗായിക പ്രിയ ദര്‍ശനിയും.

ന്യൂ എയ്ജ് ആല്‍ബത്തില്‍ സോങ്‌സ് ഫ്രം ദ ബാര്‍ഡോ (ലൗറി ആന്‍ഡേഴ്‌സണ്‍, ടെന്‍സില്‍ ഗോയ്ഖല്‍), ഫ്രം/ലസ്സ് (സൂപ്പര്‍ പൊസിഷന്‍), മോര്‍ ഗിറ്റാര്‍ സ്റ്റോറീസ് ( ജിം കിമോ വെസ്റ്റ്), മെഡിറ്റേഷന്‍സ് (കോവി വാങ്) എന്നിവരാണ് പെരിഫെറി എന്ന പ്രിയയുടെ ആല്‍ബത്തെക്കൂടാതെ നോമിഷേന്‍ ലഭിക്കപ്പെട്ട മറ്റു ന്യൂ എയ്ജ് ആല്‍ബങ്ങള്‍.

പ്രിയയുടെ ‘പെരിഫെറി’ യില്‍ ഒന്‍പത് ഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഈ ആല്‍ബം വ്യത്യസ്ത ശൈലികള്‍, വര്‍ഗ്ഗങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവയില്‍ നിന്ന് ആകര്‍ഷകമായ സംഗീതത്തിന്റെ ഒരു ഭാഗമാണ്. ദര്‍ശിനിയുടെ ഈ ആല്‍ബത്തിലൂടെ ഫെമിനിസ്റ്റ് കാഴ്ചപ്പാട് പര്യവേക്ഷണം ചെയ്യുക മാത്രമല്ല, മറിച്ച് ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഒരു ദക്ഷിണേന്ത്യന്‍ എന്ന നിലയിലുള്ള തന്റെ വ്യക്തിത്വം കണ്ടെത്തുകയും ചെയ്യുന്ന രീതിയിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതേമസയം ഈ പ്രിയ ദര്‍ശിനി ഒരു നടന്‍, അള്‍ട്രാ മാരത്തണ്‍, ഒരു സംരംഭകന്‍, ഒരു മനുഷ്യസ്നേഹി എന്നിവയൊക്കെയാണ് എന്നത് തികച്ചും അത്ഭുതം തന്നെയാണ്.

മുംബൈയിലെ ഗോരേഗാവില്‍ ഒരു തമിഴ് കുടുംബത്തില്‍ ജനിച്ച പ്രിയ ദര്‍ശിനി ക്ലാസിക്കല്‍ (കര്‍ണാടക) സംഗീതത്തില്‍ ദീര്‍ഘകാലം പരിശീലനം നേടി. കര്‍ണ്ണാടിക് സംഗീതത്തിലുള്ള തന്റെ ഈ പശ്ചാലത്തമാണ് തനിക്ക് മികച്ച രീതിയില്‍ പാടാന്‍ സാധ്യമാവുന്നത് എന്നാണ് ദര്‍ശനി വ്യക്തമാക്കുന്നത്. പിന്നീട് അമേരിക്കയില്‍ സ്ഥിര താമസമാക്കിയതോടെ ക്രോസ്-കള്‍ച്ചറല്‍ സംഗീതം നിര്‍മ്മിക്കാനുള്ള താല്‍പര്യം കണ്ടെത്തി. ഇതിന് വേണ്ടി കൂറെ സമയം ചിലഴവിച്ചു. ഭരതനാട്യം നര്‍ത്തകിയും ക്ലാസിക്കല്‍ ഗായകനുമായ മുത്തശ്ശിയില്‍ നിന്നാണ് ക്ലാസിക്കല്‍ സംഗീതത്തോടുള്ള താല്‍പര്യം പ്രിയദര്‍ശനിക്ക് കൂടുതലായും ലഭിക്കുന്നത്. മുത്തശ്ശി പകര്‍ന്നു നല്‍കിയ ക്ലാസിക്കല്‍ ഡാന്‍സ്, സംഗീതം എന്നിവയാണ് തന്റെ ഈ കരിയറിന്റെ ‘ബേയ്‌സ്’ എന്നാണ് പ്രിയ വ്യക്തമാക്കുന്നത്.

കുറെയധികം നാളുകളായി സംഗീതം തന്നോടൊപ്പമുണ്ടെന്ന് പ്രിയദര്‍ശനി അവകാശപ്പെടുന്നു. നൂറിലധികം ടിവി, റേഡിയോ പരസ്യങ്ങളില്‍ പ്രിയ ദര്‍ശിനി പാടിയിട്ടുണ്ട്. കൂടാതെ നിരവധി ഇന്ത്യന്‍ സിനിമകള്‍ക്കായി അവാര്‍ഡ് നേടിയ ശബ്ദട്രാക്കുകളും തന്റെ സ്വരത്തില്‍ ദര്‍ശനി റെക്കോര്‍ഡുചെയ്തു. തന്റെ ആലാപന ജീവിതത്തിലുടനീളം പ്രശസ്ത സംഗീതജ്ഞരായ പേള്‍ ജാം, റോയ് ”ഫ്യൂച്ചര്‍മാന്‍” വൂട്ടന്‍, ജെഫ് കോഫിന്‍, ഫിലിപ്പ് ലസിറ്റര്‍, യുക്കുലലെ കളിക്കാരന്‍ ജേക്ക് ഷിമാബുക്കുറോ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുവാനുള്ള ഭാഗ്യം തനിക്കുണ്ടായതായും പ്രിയ വെളിപ്പെടുത്തി.

പ്രധാനമായും കര്‍ണാടക സംഗീതം റെക്കോര്‍ഡുചെയ്ത ദര്‍ശിനി അമേരിക്കന്‍ ഹിപ് ഹോപ്പിലെ ആദ്യ ആല്‍ബം ഗ്രാമി നോമിനേറ്റഡ് പെരിഫെറി ഉപയോഗിച്ച് ചെസ്‌കി റെക്കോര്‍ഡ്‌സ് നിര്‍മ്മിച്ചു. പരമ്പരാഗത കര്‍ണാടക സംഗീതത്തിന്റെയും അമേരിക്കന്‍ പോപ്പിന്റെയും സംയോജനമാണ് ഈ ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ സംഗീത സംസ്‌കാരവും വിദേശ സംഗീത്തിന്റെയും ഒരു സമ്മിശ്ര സങ്കരമായ രീതികള്‍ ഈ ആല്‍ബത്തിലുടനീളം നിഴലിക്കുന്നതായി കാണാം. ”ജഹാന്‍”, ”ലോണ്‍ലിസ്റ്റ് സ്റ്റാര്‍”, ”ദി ബനിയന്‍ ട്രീ”, ”സാന്‍വെയര്‍ സാന്‍വെയര്‍” എന്നിവയാണ് ആല്‍ബത്തിലെ മറ്റു ഗാനങ്ങള്‍. മുംബൈയില്‍ ജനിച്ച് ന്യൂയോര്‍ക്കിലേക്ക് പറിച്ചുനട്ട ഒരു തമിഴ് പെണ്‍കുട്ടിയുടെ മള്‍ട്ടി കള്‍ച്ചറല്‍ ഐഡന്റിറ്റി പര്യവേക്ഷണം ചെയ്യുന്നതിനിടെ അവള്‍ തന്റെ ആദ്യ ആല്‍ബവുമായി ഗ്രാമിയിലും എത്തിചേര്‍ന്നു.

എപ്പികോറസ്, കാര്‍ഷ് കേല്‍ മേള, പ്രിയ ദര്‍ശിനി ട്രിയോ, വുമണ്‍സ് രാഗ മാസിവ് തുടങ്ങിയ നിരവധി ബാന്‍ഡുകളുടെ ഭാഗമാണ് ദര്‍ശിനി. പ്രിയ ദര്‍ശിനി ട്രിയോയുടെ സ്ഥാപകയും നായികയും വുമണ്‍സ് രാഗ മാസിവിന്റെ സഹ നായകയുമാണ്. ഔട്ട് ഓഫ് വുഡ് എന്നറിയപ്പെടുന്ന ഒരു ഉത്സവവും മൂന്നുവര്‍ഷമായി അവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്.

സാമൂഹ്യപ്രവര്‍ത്തനത്തില്‍ പ്രിയ ദര്‍ശിനി പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ടായിരുന്നു. കാന്‍സര്‍ രോഗികളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരു സംരംഭക കൂടിയാണ് പ്രിയ ദര്‍ശിനി. 2004 ല്‍ നിരാലംബരരായ ക്യാന്‍സര്‍ ബാധിച്ച കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടുന്ന ഒരു എന്‍.ജി.ഒ ഇപ്പോഴും പ്രിയ ദര്‍ശനിയുടെ കീഴില്‍ മാത്രമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ഒരു മികച്ച സ്‌പോട്‌സ് വുമണ്‍ കൂടിയാണ് പ്രിയ. ഹിമാലത്തില്‍ നടത്തിയ 100 മൈല്‍ ഓട്ടത്തില്‍ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് പ്രിയ ദര്‍ശിനി. ജീവിത്തിന്റെ വിവിധ മേഖലകളില്‍ തന്റെതായ വ്യക്തിത്വവും സ്ഥാനവും കരസ്ഥമാക്കിയ പ്രിയ ദര്‍ശിനി ഇത്തവണത്തെ ഗ്രാമി സ്വന്തമാക്കുമെന്ന് ഓരോ ഇന്ത്യക്കാര്‍ക്കും പ്രത്യാശിക്കാം. അഭിമാനത്തോടെ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here