കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡണ്ടും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ആയ സൗരവ് ഗാംഗുലിയെ വീണ്ടും നെഞ്ചുവേദനയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് ഗംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. കഴിഞ്ഞ ജനുവരി മൂന്നിനാണ് ആദ്യമായി ആയി സൗരവ് ഗാംഗുലിക്ക് ഹാർട്ടറ്റാക്ക് വരുന്നത്. തുടർന്ന് ആശുപത്രിയിലെത്തിച്ച സൗരവ് ഗാംഗുലിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു.
തനിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതെന്ന് പറഞ്ഞ അടിസ്ഥാനത്തിൽ ആണ് ബുധനാഴ്ച രാവിലെ സൗരവ് ഗാംഗുലി അപ്പോളോ ഹോസ്പിറ്റൽ വീണ്ടും പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരി മൂന്നിനാണ് വുഡ്ലാന്ഡ് ഹോസ്പിറ്റലിൽ വച്ച് സൗരവ് ഗാംഗുലിക്ക് ആഞ്ജിയോപ്ലാസ്റ്റി ചെയ്തിരുന്നത്. തീവ്രമായ ശാരീരിക പരിചരണ തോടെ സൗരവ് ഗാംഗുലി പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയിരുന്നു പക്ഷേ ആകസ്മികമായാണ് ഇന്ന് രാവിലെ വീണ്ടും അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത് ഇപ്പോൾ തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ് സൗരവ് ഗാംഗുലി. ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞുവെങ്കിലും കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.