മുംബൈ: ലൈംഗിക അതിക്രമത്തിന്റെ സമയത്ത് പെൺകുട്ടിയുടെ കൈയ്യിൽ കയറി പിടിക്കുന്നതും പാൻസിന്റെ ” സിപ്പ് ” അഴിക്കുന്നതും ലൈംഗിക അതിക്രമം ആയി പരിഗണിക്കാൻ പറ്റില്ലെന്ന് മുംബൈ ഹൈക്കോടതി . വീണ്ടും വിചിത്രമായ വിധിയിലൂടെ ജനശ്രദ്ധയിലേക്ക് മുംബൈ ഹൈക്കോടതി . മുംബൈ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചാണ് ഈ വിചിത്രമായ വിധി വീണ്ടും പ്രഖ്യാപിച്ചത്.
ബെഞ്ചിനെ നിരീക്ഷണ പ്രകാരം പോക്സോ പ്രകാരം ഇത് കുറ്റകരമല്ല എന്നാണ് വിധിയെഴുതിയത്. 12 വയസ്സുകാരിയെ ചെപ്പി പിടിപ്പിച്ച 50 വയസ്സുകാരൻ എതിരെ നടന്ന വിചാരണയിൽ ആണ് ജസ്റ്റിസ് പുഷ്പാ ഗണേശ വാല ഇത്തരം ഉത്തരവിറക്കിയത്. കഴിഞ്ഞദിവസം വസ്ത്രത്തിന് മുകളിൽ കൂടെ കൂടെ മാറിടത്തിൽ പിടിക്കുന്നത് പോക്സോ പ്രകാരം ലൈംഗിക അതിക്രമം അല്ല എന്ന് എന്ന വിധി പ്രഖ്യാപിച്ചതിനെ രാജ്യം തന്നെ ശക്തമായി പ്രതികരിച്ച സാഹചര്യത്തിലാണ് വീണ്ടും ഇത്തരത്തിൽ പുതിയ വിധി വന്നിരിക്കുന്നത്.
പ്രതിയായ വ്യക്തി ദുരുദ്ദേശത്തോടെ ആണ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത് എന്ന് എന്ന് കോടതിക്ക് ബോധ്യപ്പെട്ടു എന്നും എന്നാൽ ലൈംഗിക ആക്രമണം നടന്നതായി തെളിയിക്കുവാൻ പ്രതിഭാഗം വക്കീലിനെ സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.