ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിർത്തിവച്ച അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് വീണ്ടും നീട്ടി. ഫെബ്രുവരി 28വരെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യാഴാഴ്ച അറിയിച്ചു.
നിലവിൽ നവംബര്‍ 30വരെയായിരുന്നു സര്‍വീസുകള്‍ക്ക് വിലക്കുണ്ടായിരുന്നത്. അതേസമയം വിമാന സര്‍വീസുമായി ബന്ധപ്പെട്ട് 24 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ധാരണയുണ്ട്. ഈ രാജ്യങ്ങളിലേക്ക് കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് കൊണ്ടുള്ള സർവീസുകളുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിർത്തിവച്ച അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമനം അറിയിച്ചിരുന്നില്ല.
വ്യാഴാഴ്‌ച കേന്ദ്ര സർക്കാർ പുതിയ കൊവിഡ് മാർഗരേഖ ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.