തിരുവനന്തപുരം : യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ബലംപ്രയോഗിച്ച് വീട്ടിലെ സാധനങ്ങൾ തല്ലിത്തകർത്തു മോഷണം നടത്തുകയും തുടർന്ന് യുവതി പുറത്ത് പറയാതിരിക്കാൻ അവരോട് ലൈംഗികാതിക്രമം ചെയ്ത്, അത് വീഡിയോയിൽ പകർത്തുകയും ചെയ്ത പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
കരമന നെടുങ്കാട് സ്വദേശിയായ പുഞ്ചിരി വിനോദ് എന്ന പേരിൽ അറിയപ്പെടുന്ന വിനോദ് (38), മലയിൻകീഴ് സ്വദേശികളായ ധനുഷ് എന്ന പേരിൽ അറിയപ്പെടുന്ന വിന്ധ്യൻ (34), കിച്ചു എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഹേമന്ദ് (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മരുതൂർ കടവിൽ ആയിരുന്നു ആക്രമിക്കപ്പെട്ട യുവതിയുടെ താമസം. പ്രതികളിലൊരാൾ ആൾ ആക്രമിക്കപ്പെട്ട യുവതിയുടെ സുഹൃത്തിനെ ഭർത്താവാണ്.
തിരുവനന്തപുരം കണ്ടോൺമെൻറ് പോലീസും ഫോർട്ട് പോലീസും സംയുക്തമായി അന്വേഷിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാൾ നിരവധി മറ്റു കേസുകളിൽ ഇതിൽ മുഖ്യപ്രതിയായ വിവരം ഭാര്യ വീട്ടുകാരെ അറിയിച്ചു എന്നുള്ള വൈരാഗ്യത്തിലാണ് യുവതിയോട് ഈ അക്രമം ചെയ്തത്.
പ്രതികളിലൊരാളായ ഹേന്ദിന്റെ പേരിൽ നിലവിൽ പത്തോളം കേസുകൾ നിലനിൽക്കുന്നുണ്ട്. വിന്ധ്യനും വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ ഒന്നാംപ്രതിയാണ്.