അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലമാണ് അബുദാബി എന്ന് സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച ടൂറിസ്റ്റ് വീസാ സേവനം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
6 മാസത്തിനുശേഷം കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് എമിറേറ്റിലേക്കു വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്ക് മുഖ്യപരിഗണന നൽകുന്നതാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി അബുദാബി മാറുന്നതെന്നും പറഞ്ഞു.
വിനോദസഞ്ചാര വ്യവസായം എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയ്ക്കും മുതൽകൂട്ടാണെന്നും പറഞ്ഞു. സഞ്ചാരികളെ സ്വീകരിക്കാൻ എമിറേറ്റ് ഒരുങ്ങിയതായി ടൂറിസം അണ്ടർ സെക്രട്ടറി സഊദ് അൽ ഹൊസാനി പറഞ്ഞു.