മുംബൈ: മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് നാല് സഹോദരങ്ങളെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. മൂന്ന് വയസിനും പന്ത്രണ്ട് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ജൽഗാവിലെ ബോർഖെഡെ ഗ്രാമത്തിലെ മെഹ്താബ്, റുമാലി ബിലാല എന്നിവരുടെ മക്കളാണ് നാലുപേരും.
ജോലിക്ക് പോയി തിരികെ വരുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടികളെയാണ് ഇവര്‍ കണ്ടത്. പോലീസ് എത്തി നടത്തിയ പരിശോധനയിൽ രക്തത്തിൽ കുതിർന്ന നിലയിൽ കോടാലിയും കണ്ടെത്തി.
സുമൻ (3), അനിൽ (8), റാവൽ (11), സൈത (12), എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവം അന്വേഷിക്കുന്നതിനായി ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുമെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അടുത്ത പ്രദേശങ്ങളിലെ ആളുകളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.