ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹര്‍ദോയ് ജില്ലയിൽ പതിനേഴുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി പിതാവ്. സര്‍വേഷ് കുമാര്‍ എന്നയാളാണ് മകളുടെ വെട്ടിയെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയത്.
മകള്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. ആ ബന്ധം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും തുടര്‍ന്ന് കൊലപാതകം നടത്തിയതെന്നും സര്‍വേഷ് കുമാര്‍പൊലീസിനോട് പറഞ്ഞു. മകളെ കൊലപ്പെടുത്തിയത് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണെന്നും മകളുടെ വീട്ടിലെ മുറിയില്‍ തന്നെ ഉണ്ടെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.