2018 ൽ ആറുമാസത്തിലേറെക്കാലം സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പലിന് വധശിക്ഷ വിധിച്ചു. പട്ന സിവിൽ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി അവധേഷ് കുമാറാണ് പ്രിൻസിപ്പൽ അരവിന്ദ് കുമാറിന് (31) വധശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്, കൂടാതെ ഗുമസ്തനും കൂട്ടാളിയുമായ അഭിഷേക് കുമാറിന് ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയും വിധിച്ചു. ഇരുവരെയും ശനിയാഴ്ചയാണ് കോടതി ശിക്ഷിച്ചത്.
2018 നവംബറിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ കാണിച്ചു. അപ്പോഴാണ് കുട്ടി ഗർഭിണി ആണെന്ന് വീട്ടുകാർ അറിയുന്നത്. തുടർന്ന് അമ്മയുടെ പരാതിയിൽ, ഇന്ത്യൻ പീനൽ കോഡ്, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) ആക്റ്റ്എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം വനിതാ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
താമസിയാതെ, പ്രിൻസിപ്പലിനെയും ഗുമസ്തനെയും ഫുൾവാരിഷരിഫ് പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് ചന്ദ്ര പ്രസാദ് പറഞ്ഞു. ഡിഎൻഎ പരിശോധന നടത്തി, അരവിന്ദ് ഈ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.”