ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാ സിങ് (86) ശനിയാഴ്ച പുലര്‍ച്ചെ അന്തരിച്ചു. 1960ലാണ് ബൂട്ടാ സിങ് കോണ്‍ഗ്രസില്‍ ചേരുന്നത്. 1962-ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും, രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു.
കൂടാതെ കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 1982 ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് ഭൂട്ടാസിംഗ് മത്സരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിശ്വസ്തനായിട്ടാണ് ബൂട്ടാ സിംഗ് അറിയപ്പെട്ടിരുന്നത്.