ലഖ്‌നൗ: ഹാത്രാസ് കേസിൽ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്. ഉത്തര്‍പ്രദേശില്‍ വിചാരണ നീതിപരമായി നടക്കുന്നില്ലെന്നും അതിനാല്‍ ദല്‍ഹിയിലെ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യത്തിലും ഇന്ന് തീർപ്പുണ്ടാകും.
കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ യു.പി സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചിരുന്നു. അതേസമയം യു പി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുള്ള പൊതുഹർജിയിലും കോടതിയുടെ തീരുമാനം ഇന്ന് ഉണ്ടാകും. സെപ്തംബര്‍ 14നായിരുന്നു ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. അവശനിലയില്‍ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്
ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.