ഹരിയാന: ഹരിയാന കർണാലിൽ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം. കർഷകർക്ക് നേരെ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനവും കര്‍ഷകരുമായുള്ള കൂടിക്കാഴ്ച്ചയും റദ്ദാക്കി.
പരിപാടി വേദിയിലേക്ക് ട്രാക്ടറുമായി കർഷകർ പ്രതിഷേധം മാറ്റുകയായിരുന്നു. കൂടാതെ പരിപാടി വേദിയും ഹെലിപാഡും കർഷകർ കയ്യടക്കി. കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങളെ കുറിച് സംസാരിക്കാനായിരുന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ തീരുമാനിച്ചിരുന്നത്.
അതേസമയം പഞ്ചാബിലെ ജലന്ധറില്‍ ബി.ജെ.പി പ്രവര്‍ത്തകരും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ബി.ജെ.പി നടത്തുന്ന കാര്‍ഷിക നിയമ അനുകൂല സമ്മേളനത്തിലേക്ക് പ്രതിഷേധവുമായി കര്‍ഷകര്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.