മോസ്കോ: 14 വയസുള്ള അനസ്താസിയ എന്ന പെൺകുട്ടി തന്റെ നവജാത ശിശുവിനെ മരവിപ്പിച്ചു കൊന്നു. പെൺകുട്ടി മാതാപിതാക്കളോട് താൻ ഗർഭിണിയാണെന്ന കാര്യം പറയാൻ ഭയപ്പെട്ടിരുന്നു. റഷ്യയിലെ സൈബീരിയയിലെ നോവോസിബിർസ്ക് നഗരത്തിനടുത്തുള്ള വെർക്ക്-തുല ഗ്രാമത്തിലാണ് സംഭവം നടന്നത്. സ്‌കൂൾ വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് ആ കുടുംബത്തിന് അറിയില്ലായിരുന്നു.
അവൾ രഹസ്യമായി ഒരു ആൺകുഞ്ഞിനെയാണ് പ്രസവിച്ചത്. പിന്നീട്, അവൾ നവജാതശിശുവിനെ ഒരു പ്ലാസ്റ്റിക്ക് ബാഗിലാക്കിയ ശേഷം ഫ്രീസറിൽ വെക്കുകയായിരുന്നു. പ്രസവശേഷം പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായിരുന്നു. അപ്പെൻഡിസൈറ്റിസ് ആയിരിക്കും എന്ന് കരുതിയ അമ്മ ആംബുലൻസിനെ വിളിച്ച് വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് പോയി. പോകും വഴി ആ പെൺകുട്ടി ആമ്പുലൻസിൽ ഉണ്ടായിരുന്ന നഴ്സുമാരോടാണ് താൻ കുഞ്ഞിന് ജന്മം നൽകിയ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. കുഞ്ഞിനെ ഫ്രീസറിൽ വെച്ചിരിക്കുകയാണെന്നും പറഞ്ഞു.
അധികൃതര്‍ വീട്ടിലെത്തുമ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു. അനസ്താസിയുടെ അമ്മയോട് അയൽക്കാർ പെൺകുട്ടി ഗർഭിണിയാണോ എന്ന് സംശയം പറഞ്ഞപ്പോൾ കുട്ടി ഭാരം വെച്ചിട്ടുണ്ടാവുമെന്നായിരുന്നു അമ്മയുടെ മറുപടി.