മ്യാൻമറിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങൾ കത്തിക്കുകയും സാധാരണക്കാരെ കൊല്ലുകയും ചെയ്തുവെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട്. ഗ്രാമീണ വീടുകളും കച്ചവടസ്ഥാപനങ്ങളും കത്തിച്ചപ്പോൾ സംസ്ഥാന സൈനികർ ഡസൻ കണക്കിന് ആളുകളെ കൊന്നൊടുക്കി എന്ന് ആംനെസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
മ്യാൻമർ-ബംഗ്ലാദേശ് അതിർത്തിയിൽ മ്യാൻമർ സൈനികരുടെ സാന്നിധ്യം വർദ്ധിച്ചതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകളിലും ആംനസ്റ്റി ഇന്റർനാഷണലിന് ആശങ്കയുണ്ട്. റാഖൈനിൽ മ്യാൻമർ സൈന്യം നടത്തുന്ന അതി ക്രൂരമായ മനുഷ്യാകാശ ലംഘനങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹം ശ്രദ്ധ തിരിക്കണമെന്ന് ആംനെസ്റ്റി ആവശ്യപ്പെട്ടു.
സൈന്യം നടത്തുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും ആംനെസ്റ്റി ഇന്റർനാഷ്ണൽ ശേഖരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ വാഹനങ്ങൾ ആക്രമിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യാക്രമണം എന്നാണ് സേനയുടെ വിശദീകരണം.