ഇതുവരെ ഫൈസർ-ബയോടെക് കൊറോണ വൈറസ് വാക്‌സിനിൽ നടത്തിയ ഏറ്റവും വലിയ പഠനത്തിൽ മാരകമായ വൈറസിനെതിരെ മരുന്ന് 95 ശതമാനത്തിലധികം സംരക്ഷണം നൽകിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, എന്നാൽ നിർദ്ദേശിച്ച രണ്ട് ഡോസുകളിൽ ഒന്ന് മാത്രം എടുക്കുമ്പോൾ ഈ എണ്ണം ഗണ്യമായി കുറയുന്നു.
ഇസ്രായേലിൽ നിന്നുള്ള പൊതുജനാരോഗ്യ ഡാറ്റയുടെ വിശകലനത്തിൽ, ഇസ്രേയൽ പൊതുആരോഗ്യ കണക്കുകൾ അനുസരിച്ച് പ്രായമായവരിലും വാക്സിൻ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തി. ഇസ്രായേലിൽ, 5 ദശലക്ഷം ആളുകൾക്ക് രണ്ട് ഡോസ് ഫൈസർ / ബയോടെക് വാക്സിൻ ലഭിച്ചു, ഇതോടെ ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേർ പൂർണ്ണമായി വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു.
ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, വാക്സിനിലെ രണ്ട് ഷോട്ടുകൾ അണുബാധയ്ക്കെതിരായ 95.3 ശതമാനം പരിരക്ഷയും രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഏഴു ദിവസത്തിനുശേഷം മരണത്തിനെതിരെ 96.7 ശതമാനം സംരക്ഷണവും നൽകുന്നു എന്ന് പഠനം പറയുന്നു.
എന്നിരുന്നാലും, ഒരു ഡോസ് ഫൈസർ-ബയോ എൻടെക് വാക്സിൻ എടുക്കുമ്പോൾ സംരക്ഷണം വളരെ കുറവാണെന്ന് പഠനം കണ്ടെത്തി. ആദ്യ ഡോസ് കഴിച്ച് ഏഴ് മുതൽ 14 ദിവസം വരെ, അണുബാധയ്ക്കെതിരെ 57.7 ശതമാനവും മരണത്തിനെതിരെ 77 ശതമാനവും സംരക്ഷണം ലഭിക്കുമെന്നാണ് റിപ്പോർട്ട്.