റിയോ ഡി ജനീറോ: ബ്രസീലില്‍ പരീക്ഷണാത്മക കോവിഡ്-19 വൈറസ് വാക്‌സിൻ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്ത ഒരു ബ്രസീലിയൻ മരിച്ചു. 28 വയസ്സുകാരനാണ് മരിച്ചത്. ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്നാണ് വാക്‌സിൻ തയ്യാറാക്കുന്നത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സന്നദ്ധപ്രവർത്തകന്റെ മരണശേഷവും പരിശോധന തുടരാനുള്ള പദ്ധതി ഓക്സ്ഫോർഡ് സ്ഥിരീകരിച്ചു. പരീക്ഷണങ്ങളിൽ ഏർപ്പെടുന്നവരുടെ മെഡിക്കൽ രഹസ്യാത്മകത ഉദ്ധരിച്ച് മരിച്ചയാളുടെ കൂടുതൽ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.
സംഭവം ശ്രദ്ധാപൂർവ്വം വിലയിരുത്തിയ ശേഷം “ക്ലിനിക്കൽ ട്രയലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകളൊന്നും ഉണ്ടായിട്ടില്ല” എന്നാണ് പ്രസ്താവനയിൽ പറയുന്നത്. ഇന്ത്യ, റഷ്യ, ബ്രിട്ടണ്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിലവില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.